Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവരുന്നു; കോവിഡ്...

വരുന്നു; കോവിഡ് ചികിത്സക്ക് േപ്രാട്ടോകോൾ

text_fields
bookmark_border
വരുന്നു; കോവിഡ് ചികിത്സക്ക് േപ്രാട്ടോകോൾ
cancel

കൊച്ചി: കോവിഡ് 19 ചികിത്സക്കും പ്രതിരോധത്തിനുമായി കേരളം പ്രത്യേക ചികിത്സമാർഗരേ ഖ പുറപ്പെടുവിക്കുന്നു. പകർച്ചവ്യാധികൾക്കെതിരെ സംസ്ഥാനങ്ങൾക്ക് ചികിത്സ പ്രോേട്ടാകോൾ തയാറാക്കാമെന്ന ദേശീയനയത്തിെൻറ ഭാഗമായാണിത്. ചികുൻഗുനിയ, ഡെങ്കു, എലിപ്പനി, എച്ച്1 എൻ 1, നിപ, ഏറ്റവും ഒടുവിൽ അർബുദചികിത്സക്കും പ്രത്യേകം ചികിത്സ പ്രോേട്ടാകോൾ ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. ഇതിെൻറ ചുവടുപിടിച്ചാണ് കോവിഡിലും കടക്കുന്നത്.


പുതിയ വൈറസ് രോഗമായതിനാൽ ലോകത്തൊരിടത്തും ഇതിന് പ്രത്യേക മരുന്നും ചികിത്സയുമില്ല. എച്ച്.െഎ.വി ഉൾപ്പെടെയുള്ള രോഗങ്ങൾക്കും ന്യുമോണിയക്കും പനിക്കും നൽകുന്ന മരുന്നുകളാണ് പരീക്ഷിക്കുന്നത്. അതുവഴി 80 ശതമാനത്തോളം പേർക്കും രോഗം മാറുന്നതായി കണ്ടെത്തി. എങ്കിലും വലിയൊരു വിഭാഗം മരിക്കുന്നുണ്ട്. മരണം ഇല്ലാതാക്കാനും കൂടുതൽ പേർക്ക് രോഗശമനം ഉണ്ടാക്കുകയുമാണ് ലക്ഷ്യം.

സംസ്ഥാനത്ത് ഒാരോ ആശുപത്രിയിലും രോഗികൾക്ക് വെവ്വേറെ ചികിത്സയാണ് നൽകുന്നത്. അത് ഗുണകരല്ലെന്ന് മനസ്സിലാക്കിയതിെൻറ അടിസ്ഥാനത്തിലാണ് ഏകീകൃതരീതി നിർദേശം ഉയർന്നത്. ലോകത്തും ഇന്ത്യയിലും വിജയകരമായ മരുന്നും ചികിത്സയും കോർത്തിണക്കിയാവും പ്രോേട്ടാകോൾ.

എറണാകുളം ഗവ. മെഡി. കോളജ് ആശുപത്രിയിൽ ബ്രിട്ടീഷ് പൗരന് നൽകിയത് എച്ച്.െഎ.വിക്കുള്ള റിേട്ടാണവിർ, ലോപിനവിർ എന്നിവയായിരുന്നു. അത് ഏറക്കുറെ ഫലപ്രദമെന്നും കണ്ടെത്തി. കോട്ടയം മെഡി. കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ 65കാരിക്ക് ന്യുമോണിയ മരുന്ന് ഫലംകണ്ടു. സംസ്ഥാനത്ത് ആദ്യ കോവിഡ് പോസിറ്റിവായ മെഡിക്കൽ വിദ്യാർഥിക്ക് നൽകിയ മരുന്നും ഫലപ്രദമായിരുന്നു.

അതേസമയം, സാർസിന് ഉപയോഗിച്ച ഹൈഡ്രോക്സി ക്ലോറോക്വിൻ ചിലർക്ക് നൽകുന്നുണ്ട്. പാർശ്വഫലങ്ങളുള്ളതിനാൽ ശ്രദ്ധാപൂർവമാണ് ഇത് നൽകുന്നത്. ചിലരിൽ ഏറെ ഫലപ്രദവുമാണ്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരുകാരണവശാലും നൽകില്ല. ഇക്കാര്യം സമഗ്രമായി പരിശോധിച്ചാണ് ഫലപ്രദവും ഏകീകൃതവുമായ ചികിത്സരീതി അവലംബിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - protocol for covid medication-kerala news
Next Story