Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്ക്...

മുഖ്യമന്ത്രിക്ക് യുവമോർച്ച കരിെങ്കാടി; വേദിയിൽ ശരണംവിളി

text_fields
bookmark_border
മുഖ്യമന്ത്രിക്ക് യുവമോർച്ച കരിെങ്കാടി;  വേദിയിൽ ശരണംവിളി
cancel

ചെങ്ങന്നൂർ: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കരിെങ്കാടി കാ ട്ടിയ ബി.ജെ.പി പ്രവർത്തകർ വേദിയിൽ ശരണം വിളിച്ചും പ്രതിഷേധിച്ചു. യുവമോർച്ച, മഹിള മോർച്ച ഭാരവാഹികളടക്കം 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ഉൾെപ്പടെ മന്ത്രിമാരെ വഴിയിൽ തടഞ്ഞു പ്രതിഷേധിക്കാൻ ബി.ജെ.പി തീരുമാനിച്ചിരുന്നു. പന്തളം ഭാഗത്തുനിന്ന് എം.സി റോഡിലൂടെ വരുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ മുളക്കുഴ പെട്രോൾ പമ്പിന് സമീപം യുവമോർച്ച നേതൃത്വത്തിലാണ് കരിങ്കൊടി കാട്ടിയത്. ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡൻറും ബുധനൂർ ഗ്രാമപഞ്ചായത്തംഗവുമായ രാജേഷ് ഗ്രാമം, ജില്ല ജനറൽ സെക്രട്ടറി പ്രമോദ് കാരക്കാട് എന്നിവരെ അറസ്റ്റ് ചെയ്തു.

എൻജിനീയറിങ് കോളജ് ഓഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളിയുടെ അധ്യക്ഷ പ്രസംഗത്തിനുശേഷം മുഖ്യമന്ത്രി പ്രസംഗപീഠത്തിന് മുന്നിലെത്തിയപ്പോൾ സദസ്സിെൻറ പിന്നിൽ അണിനിരന്ന പൊലീസ് സേനയുടെ മുന്നിൽ ഒമ്പത് മഹിള മോർച്ച പ്രവർത്തകർ ശരണം വിളിയുമായി എഴുന്നേറ്റു. പൊലീസ് ഇവരെ തടഞ്ഞു. മഹിള മോർച്ച നിയോജക മണ്ഡലം പ്രസിഡൻറ് കല രമേശ്, ബി.ജെ.പി ജില്ല സെക്രട്ടറി ശ്യാമള കൃഷ്ണ കുമാർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജയശ്രീ ആലാ, ശ്രീജ പത്മകുമാർ, ഗ്രാമ പഞ്ചായത്ത്അംഗം സ്മിത ജയൻ എന്നിവരെ അറസ്റ്റ് ചെയ്തു.

ശരണം വിളിക്കുന്നത് നല്ലതാണെന്നും, ഇപ്പോൾ എല്ലായിടത്തും ശരണം വിളി കേൾക്കാറുണ്ടെന്നും ചിരിയോടെ പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. തിരുവനന്തപുരത്ത് ശനിയാഴ്ച നടന്ന നവോത്ഥാന പ്രസ്ഥാനങ്ങളുടെ യോഗമാരംഭിച്ചതും ശരണ മന്ത്രങ്ങളോടെയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വെള്ളാവൂർ ജങ്ഷനിൽനിന്ന് ജില്ല പ്രസിഡൻറ് കെ.സോമെൻറ നേതൃത്വത്തിൽ 50ലധികം ഭാരവാഹികൾ സമ്മേളന നഗറിലേക്ക് നടത്തിയ മാർച്ച് കെ.എസ്.ആർ.ടി.സി.ബസ്‌ സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsscongresscpimTensionnsswomenkerala newsps sreedharan pillairahul easwarsabarimala verdictSabarimala NewsBJPsupreme court
News Summary - protest against pinarayi vijayan
Next Story