Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്നിധാനത്ത് എത്തിയ...

സന്നിധാനത്ത് എത്തിയ 52കാരി യുവതിയാണെന്ന് സംശയം; പ്രതിഷേധം

text_fields
bookmark_border
സന്നിധാനത്ത് എത്തിയ 52കാരി യുവതിയാണെന്ന് സംശയം; പ്രതിഷേധം
cancel

ശബരിമല: ദർശനത്തിന് എത്തിയ 52കാരി, യുവതിയാണെന്ന സംശയം സന്നിധാനത്ത് പ്രതിഷേധത്തിന് വഴിയൊരുക്കി. തമിഴ്നാട് ത്രിശ്ശിനാപ്പള്ളി സ്വദേശിനിയായ ലത (52) ശനിയാഴ്ച രാവിലെ 11ഒാടെയാണ് ഭർത്താവിനും മകനുമൊപ്പം വലിയ നടപ്പന്തലിൽ എത്തിയത്. പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ച ശേഷമാണ് പൊലീസ് ഇവരെ പമ്പയിൽനിന്ന് കടത്തിവിട്ടത്. വലിയ നടപ്പന്തലിലെ ക്യൂവിൽ ചുരിദാർ ധരിച്ച് നിന്ന ഇവരുടെ പ്രായത്തെക്കുറിച്ച് ഭക്തരിൽ ചിലർ സംശയം പ്രകടിപ്പിച്ചു.

ഇതോടെ ഭക്തർ ശരണംവിളി തുടങ്ങി. വലിയ തിരുമുറ്റത്ത് ദർശനത്തിന് കാത്തുനിന്നവരും വലിയ നടപ്പന്തലിലേക്ക് എത്തിയതോടെ തിക്കും തിരക്കുമായി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരെത്തി പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ച് പതിനെട്ടാംപടി കടത്തി ദർശന സൗകര്യമൊരുക്കി. 50 വയസ്സിനുമേലുള്ള സ്ത്രീയാണ് എന്ന സ്ഥിരീകരണം ലഭിച്ചതോടെ പ്രതിഷേധക്കാരും പിൻവാങ്ങി.

എം.എസ്സി ബിരുദധാരിയായ ലതയുടെ ഭർത്താവ് കുമരേശൻ 25 വർഷമായി മുടങ്ങാതെ മല ചവിട്ടുന്നയാളാണ്. കഴിഞ്ഞ വർഷവും ഭാര്യ ദർശനം നടത്തിയതായും അദ്ദേഹം അറിയിച്ചു. ദർശന ശേഷം സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരെയും കണ്ടശേഷമാണ് മലയിറങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprotestsabarimala women entrymalayalam newsmalayalam news onlinemalayalam daily
News Summary - Protest against 55 year old in sabarimala-Kerala news
Next Story