മധു വധം: കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടി വേണമെന്ന് േപ്രാസിക്യൂഷൻ
text_fieldsമണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ എട്ട് സാക്ഷികൾക്കെതിരെ നിയമനടപടി വേണമെന്നാവശ്യപ്പെട്ട് േപ്രാസിക്യൂഷൻ വിചാരണക്കോടതിയിൽ ഹരജി നൽകി. സാക്ഷികളായ ഉണ്ണികൃഷ്ണൻ, ചന്ദ്രൻ, ജോളി, മെഹറുന്നിസ, ആനന്ദ്, റസാഖ്, അനിൽകുമാർ, നവാസ് എന്നിവർക്കെതിരെയാണ് നടപടിയാവശ്യപ്പെട്ടത്. ഹരജി കോടതി ഫയലിൽ സ്വീകരിച്ചു.
കേസിൽ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി കോടതിയിൽ വിളിച്ചുവരുത്തണമെന്നും റിപ്പോർട്ട് തയാറാക്കിയ മജിസ്ട്രേറ്റിനെ വിസ്തരിക്കണമെന്നുമുള്ള േപ്രാസിക്യൂഷൻ ഹരജിയിൽ തിങ്കളാഴ്ചയും വാദം തുടർന്നു. വിധി പറയാൻ ഈ മാസം മൂന്നിലേക്ക് മാറ്റി. എന്നാൽ, മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടുകൾ ദേശീയ മനുഷ്യാവകാശ കമീഷന് നൽകാൻ വേണ്ടിയാണെന്നും ഇത് കേസുകളുടെ വിചാരണയിൽ തെളിവായി സ്വീകരിക്കാനല്ലെന്നും ഇന്ത്യൻ തെളിവ് നിയമത്തിൽ ഇതിന് വ്യവസ്ഥയില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
ഏതെങ്കിലും വകുപ്പുകൾ ഈ ആവശ്യത്തെ സാധൂകരിക്കുന്നുണ്ടോയെന്ന് കോടതിയും േപ്രാസിക്യൂഷനോട് ചോദിച്ചു. എന്നാൽ, അന്വേഷണ റിപ്പോർട്ട് കോടതി നടപടിയുടെ ഭാഗമാക്കുന്നതിൽ നിയമതടസ്സമില്ലെന്ന് േപ്രാസിക്യൂഷൻ വ്യക്തമാക്കി. വിശദ പരിശോധന വേണ്ടതിനാൽ വിധി പറയുന്നത് മൂന്നിലേക്ക് മാറ്റുന്നതായി ജഡ്ജി കെ.എം. രതീഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

