വട്ടംകറങ്ങി യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ആവേശം ഉയരേണ്ട ഘട്ടത്തിലും തർക്കങ്ങളിൽ വട്ടംകറങ്ങി യു.ഡി.എഫ്. മുന്നണിയിൽ സാധാരണ കോൺഗ്രസിൽ മാത്രമാണ് അപസ്വരങ്ങളുണ്ടാകുന്നതെങ്കിൽ ഇത്തവണ കേരള കോൺഗ്രസിലേക്കും മുസ്ലിം ലീഗിലേക്കും വ്യാപിച്ചു.
കോൺഗ്രസിെൻറ പ്രഖ്യാപനം വൈകുന്നതിനാൽ പത്രിക സമർപ്പണം തുടങ്ങിയിട്ടും ഭൂരിപക്ഷം മണ്ഡലങ്ങളിലും യു.ഡി.എഫ് ഇരുട്ടിൽതപ്പുകയാണ്. ചില മണ്ഡലങ്ങളിൽ പേരുകൾ പുറത്തുവന്നതോടെ സ്ഥാനാർഥിത്വം മോഹിച്ചിരുന്നവരുടെ അനുയായികൾ രംഗത്തിറങ്ങി.
കൊല്ലത്ത് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണയെ തഴയുന്നെന്ന് വന്നതോടെ പരസ്യ പ്രതിഷേധമാണ് അരങ്ങേറിയത്. ബിന്ദുവിനൊപ്പം കഴിഞ്ഞ തവണ പരാജയപ്പെട്ട സൂരജ് രവിെയയും ഒഴിവാക്കി, കെ.പി.സി.സി ൈവസ് പ്രസിഡൻറ് പി.സി. വിഷ്ണുനാഥിന് സീറ്റ് നൽകാനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്.
ഇടുക്കി, പാലക്കാട് ജില്ലകളിൽ മുൻ ഡി.സി.സി അധ്യക്ഷന്മാർ ഉയർത്തിയ കലാപത്തിെൻറ അലയൊലികൾ അടങ്ങിയിട്ടില്ല. മലമ്പുഴയിൽ ഭാരതീയ നാഷണൽ ജനതാദളിന് നൽകിയ സീറ്റ് പ്രതിഷേധത്തെ തുടർന്ന് തിരിച്ചെടുത്തു. കാസർകോട്ട് ഡി.സി.സി പ്രസിഡൻറ് ഉൾപ്പെടെ ഉന്നത നേതാക്കൾ പ്രതിഷേധത്തിലാണ്. ഇവർക്കെതിരെ സ്ഥലം എം.പി രാജ്മോഹൻ ഉണ്ണിത്താൻ പരസ്യമായി രംഗത്തെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു. ആറന്മുള, ചാലക്കുടി, കൽപറ്റ, നിലമ്പൂർ സീറ്റുകളെ ചുറ്റിപ്പറ്റിയും വിവാദം പുകയുകയാണ്. ഇരിക്കൂറിൽ പാർട്ടി ഒാഫിസുകൾ പൂട്ടിയിട്ട് കരിെങ്കാടി കെട്ടിയതിനു പിന്നാലെ, ഇന്നലെ രാപ്പകൽ സമരവും ആരംഭിച്ചു. തൃപ്പൂണിത്തുറയിൽ മുൻ മന്ത്രി കെ. ബാബുവിന് അനുകൂലമായും പ്രതികൂലമായും പ്രവർത്തകർ രംഗത്തുണ്ട്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കണമെന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിെൻറ നിർദേശത്തിനെതിരെ പുതുപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വൻപ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സ്റ്റീഫൻ വീടിനു മുകളില് കയറി ആത്മഹത്യ ഭീഷണി മുഴക്കി. ഉമ്മൻ ചാണ്ടി അഭ്യർഥിച്ചശേഷമാണ് സ്റ്റീഫൻ താഴെയിറങ്ങിയത്.
കോങ്ങാട് മുസ്ലിം ലീഗ് സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രാദേശിക കോൺഗ്രസ് ഘടകങ്ങൾ. കുന്ദമംഗലം മുൻ എം.എൽ.എയും ദലിത് ലീഗ് നേതാവുമായ യു.സി. രാമനെ ലീഗ് ഇവിടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു.
മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലെ കോൺഗ്രസിെൻറയും യൂത്ത് കോൺഗ്രസിെൻറയും പോഷക സംഘടനകളുടെയും യോഗം ചേർന്ന് നേതാക്കൾ രാജിസന്നദ്ധത പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ വീട് ഉൾപ്പെടുന്ന മട്ടന്നൂർ ആർ.എസ്.പിക്ക് അനുവദിച്ചതിെൻറ പേരിലും പാർട്ടിക്കുള്ളിൽ അമർഷം പുകയുകയാണ്. പുനലൂർ, എലത്തൂർ തുടങ്ങിയിടങ്ങളിലും പ്രവർത്തകർ പ്രതിഷേധത്തിലാണ്.കേരള കോൺഗ്രസ്-ജോസഫ് പക്ഷത്ത് തിരുവല്ല, ഏറ്റുമാനൂർ സീറ്റുകളെച്ചൊല്ലിയാണ് അസ്വാരസ്യം. പാർട്ടി പിളർന്നപ്പോൾ ജോസഫിനൊപ്പം നിന്ന പഴയ മാണിഗ്രൂപ്പുകാരെ സ്ഥാനാർഥി നിർണയത്തിൽ അവഗണിെച്ചന്ന പരാതി ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

