പിതാവിനെ കള്ളനെന്ന് വിളിച്ചയാളെ ആലിംഗനം ചെയ്യാൻ ധൈര്യം കാണിച്ച വ്യക്തിയാണ് രാഹുൽ -പ്രിയങ്ക
text_fieldsമാനന്തവാടി:കഴിഞ്ഞ അഞ്ചു വർഷക്കാലം ബി.ജെ.പി സർക്കാർ ഇവിടുത്തെ കർഷകരെയും ആദിവാസികളേയും വഞ്ചിച്ചുകൊണ്ടിരിക്ക ുകയായിരുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. വയനാട് ലോക്സഭ മണ്ഡലത്തിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മാനന്തവാടിയിൽ എത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി വാദ്ര.
വയനാട്ടിലെ സംസ് കാരവും ജീവിത രീതികളും കേരളത്തിെൻറയും മറ്റ് രാജ്യങ്ങളുടെയും ജീവിത രീതികളുമായി എത്ര മനോഹരമായാണ് ഇടകലർന്നിരിക്കുന്നതെന്ന് ആലോചിച്ച് വളരെയധികം സന്തോഷം തോന്നി. രണ്ട് മാസത്തോളമായി താൻ ഉത്തർപ്രദേശിൽ യാത്ര ചെയ്യുകയായിരുന്നു. വയനാട്ടിലെ കർഷകർക്കും ആദിവാസികൾക്കും എങ്ങനെയാണോ ഇവിടുത്തെ ഭൂമിയും സംസ്കാരവും വന വുമായി ഇഴപിരിയാത്ത ബന്ധമുള്ളത്, അതുപോലെ യു.പിയിലെ കർഷകർക്ക് അവരുടെ ഭൂമിയുമായും സംസ്കാരവുമായും അഗാധമായ ഒര ു ബന്ധമാണുള്ളത്. ഉത്തർപ്രദേശിലെ ഗോതമ്പ് പാടങ്ങൾ എനിക്കെത്ര മാത്രം സ്വന്തമാണോ അതുപോലെ വയനാടും എനിക്ക് സ്വന്തമാണ്. ഈ രാജ്യത്തെ ഓരോ സംസ്ഥാനവും എെൻറ സ്വന്തമാണ്, എെൻറ രാജ്യത്തിെൻറ ഭാഗമാണ് -പ്രിയങ്ക പറഞ്ഞു.
പ്രളയ സമയത്ത് കേന്ദ്രം കേരളത്തെ സഹായിച്ചില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പന്ത്രണ്ടാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും വയനാട്ടിലെ സംസ്കാരത്തെ ബഹുമാനിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളായിരിക്കും മണ്ഡലത്തിൽ നടപ്പാക്കുകയെന്നും പ്രിയങ്ക വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി തെൻറ സഹോദരൻ വ്യക്തിഹത്യ നേരിടുകയാണ്. രാഹുൽ എന്താണോ അതിെൻറ വിപരീതമായാണ് ചിത്രീകരിക്കപ്പെട്ടത്. മാതാവ് സോണിയ ഗാന്ധിയെ ആക്ഷേപിക്കുകയും രക്തസാക്ഷിയായ പിതാവിനെ കള്ളനെന്ന് വിളിക്കുകയും ചെയ്തയാളെ ആലിംഗനം ചെയ്യാൻ ൈധര്യം കാണിച്ചയാളാണ് രാഹുൽ. രാഹുലിെൻറ കരങ്ങളിൽ വയനാട്ടുകാർ സുരക്ഷിതരായിരിക്കുമെന്നും വയനാട്ടുകരുടെ ക്ഷേമത്തിനായി രാഹുൽ എന്നും ഒപ്പമുണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷമായി ബി.ജെ.പി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. രാജ്യത്തിെൻറ ഒരു ഭാഗം മറ്റൊന്നിൽ നിന്ന് വേറെയാണെന്നും, ഒന്ന് മറ്റൊന്നിനേക്കാൾ പ്രധാനപ്പെട്ടതെന്നും ബി.ജെ.പി പറയുന്നു. പക്ഷെ കോൺഗ്രസിന് ഈ വയനാടും, ഉത്തർപ്രദേശും ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും എല്ലാ ഭാഗങ്ങളും ഹൃദയത്തിെൻറ ഭാഗമാണ്. നമ്മുടെ സ്വതന്ത്ര്യ സമര സേനാനികൾ ഈ രാജ്യത്തിന് സ്വതന്ത്ര്യം ലഭിക്കുന്നതിനായി ജീവൻ നൽകി. നമ്മൾക്ക് ഒാരോരുത്തർക്കും നമ്മുടെ വ്യത്യസ്തമായ ചിന്താധാരകളും ആശയങ്ങളുമായി സ്നേഹത്തോയെും സഹവർത്തിത്തത്തോടെയും കഴിയാനാകുന്ന ഒരു രാജ്യത്തിന് വേണ്ടിയാണ് അവർ ജീവൻ നൽകിയത്. ഈ രാജ്യത്തെ ജനങ്ങൾക്ക് അധികാരം കിട്ടുന്നതിന് വേണ്ടിയാണെന്നും പ്രിയങ്ക പറഞ്ഞു.
അധികാരത്തിലേറിയ നിമിഷം മുതൽ ബി.ജെ.പി സർക്കാർ രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ് . കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് അവർ വാഗ്ദാനം നൽകി. എല്ലാ വർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് യുവാക്കൾക്ക് വാഗ്ദാനം നൽകി. 15 ലക്ഷം രൂപ ഓരോരുത്തരുടേയും ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് ജനങ്ങൾക്ക് വാഗ്ദാനം നൽകി. എന്നാൽ അധികാരത്തിലേറിയപ്പോൾ അധികാരം നൽകിയ ജനത്തെ ബി.ജെ.പി സർക്കാർ മറന്നു. അധികാരം തങ്ങൾക്കുള്ളതാണെന്നും ഈ രാജ്യത്തെ ജനങ്ങൾക്കുള്ളതല്ലെന്നും ബി.ജെ.പി ചിന്തിക്കാൻ തുടങ്ങിയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
രാഹുൽഗാന്ധിക്ക് വോട്ടഭ്യർത്ഥിക്കുന്നതിനാണ് പ്രിയങ്ക കേരളത്തിലെത്തിയത്. നേരത്തേ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായ സഹോദരൻ രാഹുൽ ഗാന്ധിക്കൊപ്പം നാമനിർദേശപത്രിക സമർപ്പണവേളയിൽ പ്രിയങ്കയുമെത്തിയിരുന്നു. മണ്ഡലത്തിൽ അഞ്ച് പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. രാവിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഹെലിക്കോപ്റ്റർ മാർഗമാണ് വയനാട്ടിലെത്തിയത്.
പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച സി.ആർ.പി.എഫ് ജവാൻ വസന്തകുമാറിെൻറ കുടുംബത്തെ വാഴക്കണ്ടി കോളനിയിലെ തറവാട്ടു വീട്ടിൽ പ്രിയങ്ക സന്ദർശിക്കും. താഴേ മുട്ടിലിൽനിന്ന് തൃക്കൈപ്പറ്റ വാഴക്കണ്ടി കോളനിവരെ റോഡുമാർഗമായിരിക്കും പ്രിയങ്കയുടെ യാത്ര.
തുടർന്ന് പുൽപള്ളിയിൽ കർഷക സംഗമത്തിലും വയനാട് മണ്ഡലത്തിൽ ചുരത്തിന് താഴെയുള്ള നിയോജക മണ്ഡലങ്ങളിലെ പരിപാടികളിലും സംബന്ധിക്കും. ശേഷം നിലമ്പൂരിലേക്ക് പോകും. മൂന്ന് മണിക്ക് നിലമ്പൂരിൽ ജനങ്ങളുമായി സംവദിക്കും. തുടർന്ന് അരീക്കോടേക്ക് പോകുന്ന പ്രിയങ്ക അവിടെ പൊതുപരിപാടിയിൽ പങ്കെടുക്കും. അതിനു ശേഷം അരീക്കോട് നിന്ന് താമസ സൗകര്യമൊരുക്കിയ വൈത്തിരിയിലേക്ക് പോവുകയും 22ന് തിങ്കളാഴ്ച പ്രിയങ്ക ഡൽഹിയിലേക്ക് തിരിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.