Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രിയദർശിനി ഇഫക്ട്:...

പ്രിയദർശിനി ഇഫക്ട്: കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ എണ്ണത്തിൽ വർധന, സ്വകാര്യ ഗതാഗതം കോട്ടത്തിൽ

text_fields
bookmark_border
പ്രിയദർശിനി ഇഫക്ട്: കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ എണ്ണത്തിൽ വർധന, സ്വകാര്യ ഗതാഗതം കോട്ടത്തിൽ
cancel

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പ്രിയദർശിനി പദ്ധതിയുടെ പ്രത്യാഘാതം സ്വകാര്യ ഗതാഗത മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. സ്വകാര്യ ബസ്, സ്കൂൾ ബസ്, ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികൾ കടുത്ത വരുമാന നഷ്ടമാണ് നേരിടുന്നത്. കെ.എസ്.ആർ.ടി.സി ബസ് യാത്ര സ്ത്രീകൾക്ക് സൗജന്യമാക്കിയതോടെ സ്കൂൾ വിദ്യാർഥികൾ സ്കൂൾ ബസുകൾ ഉപേക്ഷിച്ചു. ഇതോടെ സ്കൂൾ ബസുകളിലെ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിൽനിന്ന് ഓട്ടോറിക്ഷ വിളിക്കുന്നവരുടെ എണ്ണവും കുത്തനെ കുറഞ്ഞതോടെ ഓട്ടോ തൊഴിലാളികളുടെ ഉപജീവനവും അപകടത്തിലായി.

പദ്ധതി നടപ്പാക്കിയതിന് പിന്നാലെ കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. പ്രതിദിന വനിത യാത്രക്കാരുടെ എണ്ണം 7.25 ലക്ഷത്തിൽ നിന്ന് 12 ലക്ഷമായി ഉയർന്നതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. 65 ശതമാനം സ്ത്രീ യാത്രക്കാർ നിലവിൽ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യുന്നുണ്ട്. ഒരു മാസം ഏകദേശം 95 കോടി രൂപയുടെ സൗജന്യ യാത്ര പൂർത്തിയായി. മൂന്ന് കോടി സ്ത്രീകൾ സൗജന്യമായി യാത്ര ചെയ്തു. 3125 ഓർഡിനറി ബസുകളാണ് സൗജന്യ യാത്രക്കായി സർവിസ് നടത്തുന്നത്.

പദ്ധതി സ്ത്രീകളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തിയെന്നും കുടുംബ ബജറ്റിനെ മാറ്റി മറിച്ചെന്നും മന്ത്രി പറഞ്ഞു. ഈ സമീപ കാലത്ത് മറ്റൊരു സർക്കാർ പദ്ധതിയും ജനങ്ങൾ സന്തോഷത്തോടെ ഏറ്റെടുത്തിട്ടില്ലെന്നും പ്രതിപക്ഷവും പദ്ധതി അംഗീകരിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, പദ്ധതി തുടങ്ങിയതോടെ സ്വകാര്യ ബസ് മേഖല കനത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടുണ്ട്. ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി സ്വകാര്യ ബസ് ഉടമകൾ പറയുന്നു. വരുമാന ചോർച്ചയെ തുടർന്ന് അഞ്ഞൂറിലധികം ബസുകൾ സർവിസ് നിർത്തിവെച്ചു. ഡീസൽ അടിക്കാനും തൊഴിലാളികളുടെ കൂലി നൽകാനും കഴിയാത്ത സ്ഥിതിയിലാണ് പല ബസുടമകളും.

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പഠിക്കാൻ മുൻ ഗതാഗത കമീഷണർ കെ. പദ്മകുമാറിന്റെ അധ്യക്ഷതയിൽ അഞ്ചംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ആറ് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സബ്സിഡിയോ മറ്റു ഇളവുകളോ നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transporteffectprivateachievementKSRTC BusPriyadarshini
News Summary - Priyadarshini Effect: KSRTC gains, private transport suffers
Next Story