Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലും സ്വകാര്യ...

കേരളത്തിലും സ്വകാര്യ ട്രെയിൻ: ദക്ഷിണ റെയിൽവേയിൽ തിരക്കിട്ട നീക്കങ്ങൾ

text_fields
bookmark_border
railway-platform
cancel

തിരുവനന്തപുരം: യാത്രക്കാരുടെ കണ്ണിൽ പൊടിയിട്ട് കേരളത്തിലും സ്വകാര്യ ട്രെയിനി ന് വഴിയൊരുങ്ങുന്നു. വൈകിയാൽ പണം ഇങ്ങോട്ടു നൽകുമെന്ന വാഗ്ദാനത്തിെൻറ മറവിൽ ആനുകൂല്യങ്ങളും ഇളവുകളും വെട്ടിമാറ്റിയാണ് സ്വകാര്യ ട്രെയിനിന് റെയിൽേവ ബോർഡ് നടപടി തുടങ്ങിയത്. ഏറെ തിരക്കുള്ള തിരുവനന്തപുരം-എറണാകുളം പാതയിൽ ഒരു സ്വകാര്യ ട്രെയിൻ അനുവദിക്കുന്നതിനുള്ള ബോർഡിെൻറ ശിപാർശ ദക്ഷിണ റെയിൽവേയുടെ പരിഗണനയിലാണ്. അനുമതി കിട്ടിയാൽ പിറ്റേന്ന് ട്രെയിൻ ഒാടിക്കാനുള്ള സജ്ജീകരണങ്ങൾ അണിയറയിൽ പൂർത്തിയായി കഴിഞ്ഞു.പാളങ്ങളുടെ ക്ഷമത, സമയം സംബന്ധിച്ച ആസൂത്രണം, സിഗ്നൽസംവിധാനം എന്നിവ പരിശോധിച്ച് അനുയോജ്യമെങ്കിൽ അനുമതി നൽകുക എന്നാണ് ദക്ഷിണ റെയിൽവേയോട് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

ദൂരം കൂടുന്നതിനനുസരിച്ച് നിരക്ക് കുറയുന്ന റെയിൽവേയുടെ ടെലസ്കോപ്പിക്ക് നിരക്കിന് പകരം തിരക്കിന് അനുസരിച്ച് ചാർജ് കൂടുന്ന കഴുത്തറുപ്പൻ നിരക്കാണ് സ്വകാര്യ െട്രയിനുകളിലുണ്ടാവുക. ടെലസ്കോപ്പിക് നിരക്കും സബ്സിഡിയുമാണ് റെയിൽവേയിലെ യാത്രാചെലവ് താരതമ്യേന കുറക്കുന്നത്. മൊത്തം യാത്രാചെലവിെൻറ 57 ശതമാനമേ യാത്രക്കാരിൽനിന്ന് ഇൗടാക്കുന്നുള്ളൂവെന്നാണ് റെയിൽവേയുടെ അവകാശവാദം. ഇൗ സബ്സിഡിയും ടെലസ്കോപ്പിക് നിരക്കുമെല്ലാം ഇല്ലാതാകുന്ന സ്വകാര്യ ട്രെയിനുകളിൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെത്താൻ സെക്കൻറ്ക്ലാസ് നിരക്കുതന്നെ 1500 രൂപക്ക് മുകളിലായേക്കും.

ഒരു റൂട്ടിെൻറ ക്ഷമതക്ക് അനുസരിച്ച് ഒാടിക്കാവുന്ന ട്രെയിനുകളുടെ സാന്നിധ്യം 85 ശതമാനമെത്തുേമ്പാൾ ആ റൂട്ടിനെ ‘തിരക്കേറിയവ’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ എല്ലാ റൂട്ടുകളും 100 ശതമാനത്തിന് മുകളിലാണ് ട്രെയിനുകളുടെ സാന്നിധ്യം. ഇതാണ് പലപ്പോഴും ക്രോസിങ് മൂലമുള്ള വൈകലുകൾക്കും പിടിച്ചിടലുകൾക്കും കാരണം. എന്നാൽ, സ്വകാര്യ ട്രെയിനുകൾ വൈകുന്ന ഒാരോ മണിക്കൂറിനും നിശ്ചിത തുക യാത്രക്കാരന് നൽകുമെന്ന പ്രഖ്യാപനം ഫലത്തിൽ ജീവനക്കാരെയാണ് സമ്മർദത്തിലാക്കുന്നത്. ഒപ്പം സ്വകാര്യ ട്രെയിനിനായി മറ്റ് ട്രെയിനുകളെ പിടിച്ചിടേണ്ടി വരുമോ എന്ന ആശങ്കയും ജീവനക്കാർ പങ്കുവെക്കുന്നു.

ഡൽഹി-ലഖ്േനാ റൂട്ടിൽ ആദ്യ സ്വകാര്യ ട്രെയിനോടിയ ദിവസം ജീവനക്കാർ ഒന്നടങ്കം കരിദിനം ആചരിച്ചിരുന്നു. തിരുവനന്തപുരം-എറണാകുളം റൂട്ടിന് പുറമേ ചെന്നൈ - ബംഗളൂരു, ചെന്നൈ - കോയമ്പത്തൂര്‍, ചെന്നൈ - മധുര റൂട്ടുകളും പരിഗണനയിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaykerala newsmalayalam newsprivate train
News Summary - private train in kerala too; actions taken -kerala news
Next Story