സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകളുടെ യാത്ര സമയം കുറച്ച തീരുമാനം എസ്.ടി.എ മരവിപ്പിച്ചു
text_fieldsകോട്ടയം: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകളുടെ യാത്രസമയം കുറച്ച സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ)യുടെ വിവാദ തീരുമാനം കെ.എസ്.ആർ.ടി.സിയുടെ പരാതിയെത്തുടർന്ന് മരവിപ്പിച്ചു.
കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറിന് ഒരു കിലോമീറ്റര്‍ ഒാടാൻ രണ്ടു മിനിറ്റും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകൾക്ക് 1.45 മിനിറ്റും അനുവദിച്ച എസ്.ടി.എ തീരുമാനം കെ.എസ്.ആർ.ടി.സി സർവിസുകളെ കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് അവരുെട പരാതി പ്രകാരം മരവിപ്പിച്ചതെന്ന് എസ്.ടി.എ ചെയർമാനും ട്രാൻസ്പോർട്ട് കമീഷനറുമായ എ.ഡി.ജി.പി കെ. പദ്മകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഈ മാസം 21ന് ചേരുന്ന എസ്.ടി.എ യോഗം ലിമിറ്റഡ് സ്റ്റോപ് ബസുകൾക്ക് പുതിയ സമയക്രമം നിശ്ചയിക്കും.
ഒരു കിലോമീറ്റര്‍ ഒാടാൻ 2.15 മിനിറ്റെന്ന പഴയ സ്ഥിതി നടപ്പാക്കുമെന്നും ചെയർമാൻ അറിയിച്ചു. തീരുമാനം കെ.എസ്.ആർ.ടി.സിയെ സാമ്പത്തികമായി തകർക്കുന്നതായും വരുമാനം പകുതിയായെന്നും ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി എം.ഡിയാണ് പരാതിയുമായി സർക്കാറിെന സമീപിച്ചത്. കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറുകളേക്കാൾ കുറഞ്ഞ സമയം കിട്ടിയതോടെ പലയിടത്തും സ്വകാര്യ ബസുകൾ കലക്ഷനിൽ നേട്ടവും ഉണ്ടാക്കി. എസ്.ടി.എ തീരുമാനം സ്വകാര്യ ബസുകളെ സഹായിക്കുന്നതാണെന്ന ആക്ഷേപം ശക്തമായതോടെ ട്രാൻസ്പോർട്ട് അതോറിറ്റിക്കും ഗതാഗത വകുപ്പ് െസക്രട്ടറിക്കും ട്രാൻസ്പോർട്ട് കമീഷനർക്കും കെ.എസ്.ആർ.ടി.സി എം.ഡി വീണ്ടും പരാതി നൽകി. 2018 ജനുവരി എട്ടിന് ചേര്‍ന്ന എസ്.ടി.എ യോഗമാണ് വിവിധ ശ്രേണികളിെല സ്റ്റേജ് കാര്യേജ് സര്‍വിസുകളുടെ റണ്ണിങ് സമയം പുതുക്കി നിശ്ചയിച്ചത്. ഇത് അശാസ്ത്രീയമാെണന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു.
സംസ്ഥാനത്ത് സര്‍വിസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ സൂപ്പര്‍ ക്ലാസ് സര്‍വിസുകള്‍ വരെ 2013 ജൂലൈ 16ലെ ഹൈകോടതി ഉത്തരവ് അനുസരിച്ച് സര്‍ക്കാര്‍ ദേശസാത്കരിച്ചിരുന്നു. ഇതോടെയാണ് സ്വകാര്യ ബസുകള്‍ സൂപ്പര്‍ ക്ലാസ് ബസുകളായി സര്‍വിസ് ആരംഭിച്ചത്. അതിനിടെ പെർമിറ്റ് കാലാവധി തീരുന്നമുറക്ക് സ്വകാര്യ സൂപ്പര്‍ ക്ലാസ് സര്‍വിസുകള്‍ ഏറ്റെടുക്കാനും ഹൈകോടതി നിര്‍ദേശിച്ചു. ഇതുപ്രകാരം 245 സൂപ്പര്‍ ക്ലാസ് സര്‍വിസുകള്‍ കെ.എസ്.ആർ.ടി.സി ഏറ്റെടുത്തു. പിന്നീട് പെര്‍മിറ്റ് നഷ്ടപ്പെട്ട സൂപ്പര്‍ ക്ലാസ് ബസുകള്‍ക്ക് ഓര്‍ഡിനറി സര്‍വിസ് നടത്താനായിരുന്നു അനുമതി.
പെർമിറ്റിൽ പരമാവധി സഞ്ചരിക്കാവുന്ന ദൂരം 140 കിലാമീറ്ററായും നിജപ്പെടുത്തി. എന്നാല്‍, 2015ൽ സൂപ്പര്‍ ക്ലാസ് സര്‍വിസ് നടത്തിയിരുന്ന എല്ലാ സ്വകാര്യ ബസുകള്‍ക്കും ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി വിഭാഗത്തില്‍ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത സൂപ്പര്‍ ക്ലാസ് റൂട്ടില്‍ അതേസമയത്ത് സര്‍വിസ് നടത്താന്‍ വീണ്ടും അനുമതി നല്കി. ഇതും കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിലാക്കി. ഒരേ റൂട്ടിൽ രണ്ട് ബസുകൾ സർവിസ് ആരംഭിച്ചതോടെ കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാരില്ലാത്ത അവസ്ഥയും വന്നു. ഇൗ സാഹചര്യത്തിലാണ് എസ്.ടി.എ പുതിയ റണ്ണിങ് സമയം നിശ്ചയിച്ചത്. വ്യത്യസ്ത റോഡുകള്‍ക്ക് വിവിധ റണ്ണിങ് ടൈം അശാസ്ത്രീയമായിട്ടും സ്റ്റേറ്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി യോഗം കാരണങ്ങൾ ചൂണ്ടിക്കാട്ടാതെ ഈ നിര്‍ദേശം തള്ളി.
പകരം ഓരോ റോഡിനും വ്യത്യസ്ത റണ്ണിങ് ടൈം നിശ്ചയിച്ചു. ഇതോടെ കുറഞ്ഞ സ്റ്റോപ്പുകളുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ റണ്ണിങ് സമയം കൂടി. സ്വകാര്യ ലിമിറ്റഡ് ഓര്‍ഡിനറി സര്‍വിസുകളുടെ റണ്ണിങ് സമയം കുറഞ്ഞു. കെ.എസ്.ആർ.ടി.സി ബസുകളേക്കാള്‍ വേഗത്തില്‍ സ്വകാര്യ ബസുകള്‍ക്ക് ഓടിയെത്താവുന്ന അവസ്ഥയും വന്നേതാടെ മത്സരവും അപകടവും വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.