കോഴിക്കോട് തൊണ്ടയാട് ജങ്ഷനിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്കു പരിക്ക്
text_fieldsകോഴിക്കോട്: തൊണ്ടയാട് ബൈപാസ് ജങ്ഷനു സമീപം മെഡിക്കൽ കോളജ് റോഡിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിേക്കറ്റു. വെള്ളിയാഴ്ച രാവിലെ 10ന് മുക്കത്തുനിന്ന് നഗരത്തില േക്ക് അമിതവേഗത്തിൽ വന്ന ‘എലൻട്ര ആക്ടേഴ്സ്’ എന്ന ബസാണ് ഡിവൈഡർ തകർത്ത് എതിർദിശയിൽ കടന്ന് റോഡിന് കുറു കെ ടയറുകൾ മുകളിലേക്കായി മറിഞ്ഞത്.
തലകീഴായി റോഡിൽ നിരങ്ങിയ ബസ് എതിർദിശയിൽ നിർത്തിയ ടിപ്പർ ലോറിയിലിടിച്ചുനിന്നതിനാൽ കടകളും റോഡരികിലുള്ളവരും രക്ഷപ്പെട്ടു. ലോറിയിലുള്ള ഹോളോബ്രിക്സ് റോഡിൽ പൊടിഞ്ഞു ചിതറി. ട്രാഫിക് സിഗ്നൽ ചുവപ്പ് ലൈറ്റാകുന്നതിനു മുമ്പ് കയറിപ്പറ്റാൻ അമിതവേഗത്തിൽ എടുത്തപ്പോൾ തൊണ്ടയാട് ഇറക്കത്തിൽ ബസ് നിയന്ത്രണം വിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വണ്ടിയുടെ അഞ്ച് ടയറുകളും തേഞ്ഞുതീർന്ന നിലയിലാണ്. ബസ് നിരത്തിലിറക്കുന്നതിനുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഡ്രൈവറുടെ ലൈസൻസും പ്രാഥമിക നടപടിയെന്ന നിലയിൽ റദ്ദാക്കുമെന്ന് സ്ഥലത്തെത്തിയ ആർ.ടി.ഒ എ.കെ. ശശികുമാർ അറിയിച്ചു.
സ്പീഡ് ഗവേർണർ ബസിനുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കും. പരിക്കേറ്റ 28 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മെഡിക്കൽ കോളജ് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. നഗരത്തിലെ വിവിധ സ്േറ്റഷനിൽനിന്ന് പൊലീസും ബീച്ച്, മീഞ്ചന്ത ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ക്രെയിനുപയോഗിച്ച് ബസ് എടുത്തുമാറ്റി. 11.20ഓടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഓയിലും മറ്റും പടർന്ന റോഡ് ഫയർഫോഴ്സ് കഴുകി വൃത്തിയാക്കി. മെഡിക്കൽ കോളജ് സി.ഐ മൂസ വള്ളിക്കാടൻ, സി.ഐ ശംബുനാഥ്, ജില്ല ഫയർ ഓഫിസർ ടി. രജീഷ്, സ്േറ്റഷൻ ഓഫിസർ വിശ്വാസ്, അസി. സ്േറ്റഷൻ ഓഫിസർ പി.കെ. മുരളീധരൻ, പി.കെ. ബഷീർ, ലീഡിങ് ഫയർമാൻ പി.വി. പൗലോസ്, വിജു പ്രസാദ്, സനൽ, മൂർത്തി തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.