Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസ് അറ്റകുറ്റപ്പണിക്ക്...

ബസ് അറ്റകുറ്റപ്പണിക്ക് അനുവാദം; അനക്കില്ലെന്ന് ഉടമകൾ

text_fields
bookmark_border
private-bus
cancel

കൊല്ലം: പൊതുഗതാഗതം നിലച്ച് 55 ദിവസത്തിനുശേഷം ബസ് അറ്റകുറ്റപ്പണിക്ക് അനുമതി. വിവിധ ജില്ല കലക്ടർമാർ ഇതുസംബന്ധിച്ച് ഉത്തരവ് നൽകി. എന്നാൽ, ബസ് അനക്കില്ലെന്ന് ഉടമകൾ വ്യക്തമാക്കി. ഭൂരിഭാഗം ബസ് ഉടമകളും സർവിസ് നിർത്തി ജി ഫോം നൽകിയിരിക്കുകയാണ്. നിലവിൽ ബസ് എവിടെയാണോ അവിടെയാണ് ജി ഫോം നൽകിയത്. ബസ് യാഥാസ്ഥാനത്തുനിന്ന് മാറ്റിയാൽ ജി ഫോം റദ്ദാവുകയും ടാക്സ്, ഇൻഷുറൻസ് ഇളവുകളിൽനിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും. ഉത്തരവിൽ വ്യക്തതയില്ലാത്തതിനാൽ തൽക്കാലം ബസുകൾ അനക്കേണ്ടെന്ന നിലപാടിലാണ് ഉടമകൾ. 

അറ്റകുറ്റപ്പണിയോ മറ്റ് തടസ്സങ്ങളോ മൂലം നിരത്തിലിറക്കാനാകാത്ത സാഹചര്യത്തിലാണ് മോട്ടോർ വെഹിക്കിൾ ടാക്സേഷൻ റൂൾ പ്രകാരം ജി ഫോം നൽകുന്നത്. ലോക്ഡൗൺ വന്നതോടെ ബസ് പരിപാലനം നടന്നില്ല. ദീർഘനാൾ ഓടാതിരുന്നതുമൂലം അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥിതിയിലാണ്. നിരത്തിലിറക്കാൻ ഒരു ബസിന് അമ്പതിനായിരം രൂപയെങ്കിലും ചെലവഴിക്കേണ്ടിവരും. പ്രോട്ടോകോൾ അനുസരിച്ച് പൊതുഗതാഗതം അനുവദിച്ചാൽതന്നെ പകുതിപോലും യാത്രക്കാരെ കയറ്റാനാവില്ല. 

പൊതുഗതാഗതം ജനം എത്രത്തോളം ആശ്രയിക്കും എന്നതും സംശയമാണ്. ജൂൺ ഒന്നുവരെയെങ്കിലും നിലവിലെ സ്ഥിതി തുടരണമെന്നാണ് ഉടമകളുടെ തീരുമാനമെന്ന് കേരള സ്റ്റേറ്റ് ൈപ്രവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprivate busmalayalam newscovid 19lockdown
News Summary - Private bus issue-Kerala news
Next Story