Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
prithviraj sukumaran responds to the mullaperiyar issue
cancel
Homechevron_rightNewschevron_rightKeralachevron_rightമുല്ലപെരിയാര്‍...

മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച് പൃഥ്വിരാജ്; 'ശരി ചെയ്യാനുള്ള സമയമായി'

text_fields
bookmark_border

മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച് നടന്‍ പൃഥ്വിരാജ്. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം തെൻറ ആശങ്ക അറിയിച്ചത്. 120 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായെന്നും പൃഥ്വിരാജ് കുറിച്ചു. നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂവെന്നും സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് പ്രാര്‍ഥിക്കാമെന്നും പൃഥ്വിരാജ് പറഞ്ഞു.


'125 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട് പ്രവര്‍ത്തിക്കുന്നതിന് ഒഴിവുകഴിവുകള്‍ ഇല്ല. വസ്തുതകളും കണ്ടെത്തലുകളും എന്തുമായികൊള്ളട്ടെ, രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യാനുള്ള സമയമാണിത്. നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർഥിക്കാം'-പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു.

മുല്ലപെരിയാര്‍ വിഷയത്തില്‍ സിനിമ മേഖലയില്‍ നിന്നും നിരവധിപ്പേര്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ നിരവധിപേരാണ് വിഷയത്തില്‍ പ്രതികരിച്ചത്. ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണം എന്നായിരുന്നു നേരത്തെ വിഷയത്തില്‍ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ പ്രതികരണം.


അതേസമയം മുല്ലപ്പെരിയാറില്‍ ഡാമില്‍ ജലനിരപ്പുയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തെഴുതി. മുല്ലപ്പെരിയാറില്‍ നിന്ന് തുരങ്കം വഴി വൈഗാ ഡാമിലേക്ക് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഒക്ടോബർ 20ന് നാലുമണിക്ക് മുല്ലപ്പെരിയാര്‍ ഡാമിലേക്ക് ഒരു സെക്കന്‍ഡില്‍ 2019 കുസെക്സ് ജലമാണ് എത്തിയിരുന്നത്. ആ സമയത്ത് 1750 കുസെക്സ് ജലം മാത്രമാണ് തമിഴ്നാട് കൊണ്ടുപോയത്. നിലവിൽ 2109 ക്യൂസെക്സ് ജലമാണ് എത്തുന്നത്. ഈ നില തുടർന്നാൽ സംഭരണിയിലെ ജലനിരപ്പ് 142 അടിയിലേക്കെത്തും. ഈ പശ്ചാത്തലത്തിൽ തുരങ്കത്തിലൂടെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് ക്രമാനുഗതമായി വർധിപ്പിക്കണം.

ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്ന രീതിയില്‍ 24 മണിക്കൂര്‍ എങ്കിലും കേരളത്തിന് സമയം അനുവദിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullaperiyar damprithviraj sukumaran
News Summary - prithviraj sukumaran responds to the mullaperiyar issue
Next Story