വൈദികരുടെ സമരം സഭക്ക് ചേർന്നതല്ല; എല്ലാം സിനഡിൽ പറയുമെന്ന് കർദിനാൾ ആലഞ്ചേരി
text_fieldsകൊച്ചി: തനിക്കെതിരെ സമരത്തിനിറങ്ങിയ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെ ര ൂക്ഷമായി വിമർശിച്ച് മേജർ ആർച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പ്രതിഷേധത് തിന് വൈദികർ തെരഞ്ഞെടുത്ത മാർഗം സഭക്ക് യോജിച്ചതായിരുന്നില്ല. ഇതിന് താൻ മറുപടി നൽകാൻ ഇറങ്ങിയാൽ സഭതന്നെ തകരുമായിരുന്നു. പറയാനുള്ളത് സിനഡിനെ അറിയിക്കുമെന്നും കർദിനാൾ പറഞ്ഞു. കാക്കനാട് സെൻറ് തോമസ് മൗണ്ടിൽ കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളുടെ യോഗത്തിൽ നടത്തിയ പ്രസംഗം ഇതിൽ പങ്കെടുത്ത ചിലരാണ് മൊബൈലിൽ പകർത്തി പുറത്തുവിട്ടത്.
അതിരൂപതയിൽ തുടങ്ങിയ വിഷയം പിന്നീട് സഭയെ ആകെ ബാധിച്ചു. ചാനല്‍ ചര്‍ച്ചകളിലേക്കും കോടതി വ്യവഹാരങ്ങളിലേക്കും പ്രതിഷേധ പ്രകടനങ്ങളിലേക്കും കോലം കത്തിക്കല്‍ പോലുള്ള രാഷ്ട്രീയ പരിപാടികളിലേക്കും അത് നീണ്ടു. ഒടുവിൽ ബിഷപ് ഹൗസിൽ ഉപവാസം തുടങ്ങി. ഇതെല്ലാം സഭയെ വേദനിപ്പിച്ചു.
എന്താണ് പ്രതിഷേധത്തിന് വൈദികരെ പ്രേരിപ്പിച്ചത് എന്നറിയില്ല. സത്യത്തിന് നിരക്കാത്തതൊന്നും താൻ ചെയ്തിട്ടില്ല. ബോധപൂർവം ഒരു വീഴ്ചയും വരുത്തിയിട്ടില്ല. പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നവർക്കും അതറിയാം. എന്നിട്ടും അവർ വൈദികരെ തെറ്റിദ്ധരിപ്പിക്കുകയും സമരത്തിലേക്ക് തള്ളിവിടുകയും ചെയ്തു. ഇവരുടെ പ്രസ്താവനകളോടും പ്രതിഷേധത്തോടും താൻ പ്രതികരിക്കാൻ പോയാൽ വാക്പോരും സമരവുമായി സഭയെതന്നെ തകർക്കും. അത് ഒരിക്കലും ആഗ്രഹിക്കുന്നില്ല.
യാഥാർഥ്യം പലർക്കും ബോധ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എതിർക്കുന്നവരെ ഒരിക്കലും തള്ളിക്കളയരുത്. കാലക്രമേണ സത്യം മനസ്സിലാക്കി തിരിച്ചുവരും. ക്രൈസ്തവ ചൈതന്യം ജീവവായുവാണെന്ന് മനസ്സിലാക്കാതെയാണ് ചിലർ വൈദികരെയും വിശ്വാസികളെയും വഴിതിരിച്ചുവിട്ടത്. ആധ്യാത്മിക ശക്തി നിലനിര്‍ത്താൻ സഭക്ക് ചില ഭൗതിക സംവിധാനങ്ങള്‍ ആവശ്യമാണ്.
അതിെൻറ ഭാഗമാണ് പള്ളികളും സ്ഥാപനങ്ങളും. ഇതിെൻറ സംരക്ഷണത്തിലെ ചില പിശകുകൾ ഉയര്‍ത്തിക്കാട്ടി ഇത്ര വലിയ സമരമാക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല- മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.