എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുടെ സമരം അവസാനിപ്പിച്ചു
text_fieldsഎറണാകുളം: സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വൈദികരുടെ സമരം അവസാനിപ്പിച്ചു.സ്ഥിരം സിനഡുമായുള ്ള ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. സഹായമെത്രാൻമാരുടെ സസ്പെൻഷൻ പിൻവലിക്കുമെന്ന് സ്ഥിരം സിനഡ് വ ൈദികർക്ക് ഉറപ്പ് നൽകി.
വ്യാജരേഖ കേസ്, കർദ്ദിനാളിനെതിരായ പരാതികൾ എന്നിവ പൂർണ്ണ സിനഡ് യോഗത്തിൽ ചർച്ച ചെയ്യാനും ധാരണയായി. അടുത്ത മാസമായിരിക്കും പൂർണ്ണ സിനഡ് ചേരുക.
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപത ചുമതലയിൽ നിന്ന് മാറ്റണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒരു വിഭാഗം വൈദികർ ഉപവാസ സമരം തുടങ്ങിയത്. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ അതിരൂപത ചുമതലയിൽ നിന്ന് മാറ്റുക, ഓഗസ്റ്റിൽ നടക്കുന്ന മെത്രാൻ സിനഡിൻെറ അധ്യക്ഷസ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ മാറ്റുക, സസ്പെൻഡ് ചെയ്യപ്പെട്ട ബിഷപ്പുമാരെ പൂർണ്ണചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് വൈദികർ ഉയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.