Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിപണിയിൽ വിലക്കയറ്റം; ...

വിപണിയിൽ വിലക്കയറ്റം; ചരക്ക് വരവിലും പ്രതിസന്ധി

text_fields
bookmark_border
market
cancel

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ അവസരം മുതലെടുത്ത് സംസ്ഥാനത്ത് പലയിടത്തും അവ ശ്യവസ്തുക്കൾക്ക് വില ഉയരുന്നു. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കുമാണ് പ്ര ധാനമായും വില കൂടുന്നത്. എന്നാൽ, ചില ഇനങ്ങൾക്കൊഴികെ മൊത്തവില വർധിച്ചിട്ടില്ലെന്ന ും ചില്ലറ വിൽപനക്കാരാണ് കൂട്ടുന്നതെന്നും പച്ചക്കറി മൊത്തവ്യാപാരികൾ പറയുന്നു. ചരക്ക് ഗതാഗതം താളംതെറ്റിയതോടെ വരവ് കുറഞ്ഞതും ആളുകൾ വൻതോതിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതും വിപണിയിൽ പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മരുന്ന് വരവിനെയും ബാധിച്ചു.
കുതിച്ചുകയറി ഉള്ളി

ഉള്ളിക്കും തക്കാളിക്കുമാണ് ഒറ്റയടിക്ക് വില കുതിച്ചുയർന്നത്. ഉള്ളിക്ക് മൊത്തവില 60 ൽ നിന്ന് 90ലെത്തി. ചില്ലറ വില 110 വരെ. തക്കാളിക്ക് 20ൽനിന്ന് 30-35 രൂപയായി. സവാള 28 , അച്ചിങ്ങ പയർ 45-50. ബീൻസ് 60--65, കാരറ്റ് 50--55, പച്ചമുളക് 35--40, കോളിഫ്ലവർ 40-45, മുരിങ്ങക്ക 30-35, ബീറ്റ്റൂട്ട് 45-50, ചേന 30, കിഴങ്ങ് 32, പച്ചമാങ്ങ 40--45 എന്നിങ്ങനെയാണ് ബുധനാഴ്ച എറണാകുളം മാർക്കറ്റിലെ മൊത്തവില.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ചരക്കുമായി വാഹനങ്ങൾ വരുന്നതിനും തിരിച്ചുപോകുന്നതിനും തടസ്സമുള്ളതായി വ്യാപാരികൾ പറയുന്നു. മഹാരാഷ്ട്രയിൽ ലോഡ്കണക്കിന് സവാള കെട്ടിക്കിടക്കുന്നുണ്ട്. എറണാകുളം മാർക്കറ്റിൽനിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പച്ചക്കറി കൊണ്ടുപോകാൻ വാഹനങ്ങളെത്തുന്നതും ഗണ്യമായി കുറഞ്ഞു. ഇത് ഉൽപന്നങ്ങളുടെ ദൗർലഭ്യത്തിനും വിലക്കയറ്റത്തിനും വഴിയൊരുക്കുന്നതായി പറയുന്നു. ലോക്ഡൗൺ രണ്ടാഴ്ചകൂടി നീട്ടിയതോടെ ആളുകൾ കൂടുതൽ സാധനങ്ങൾ വാങ്ങി സൂക്ഷിക്കുന്ന സാഹചര്യവുമുണ്ട്.

പലചരക്കിനും കൂടുന്നു;
മരുന്ന് വരവിനെ ബാധിച്ചു

പലചരക്ക് ഉൽപന്നങ്ങൾക്കും വില കൂടുന്നുണ്ട്. കുത്തരി കിലോക്ക് മൂന്ന് രൂപവരെയും പച്ചരിക്ക് രണ്ടു രൂപവരെയും പഞ്ചസാരക്ക് രണ്ട് രൂപ വരെയും കൂടി. 100 രൂപയായിരുന്ന ചെറുപയറിന് 120 രൂപയായി. ലോക്ഡൗൺ അവസാനിക്കുന്നതുവരെ വിൽപന നടക്കേണ്ടതിനാൽ ചിലയിടങ്ങളിൽ കൂടുതൽ വിൽക്കുന്നത് അവസാനിപ്പിച്ചിട്ടുമുണ്ട്. സംസ്ഥാനത്ത് ആവശ്യമായ മരുന്നിെൻറ 90 ശതമാനത്തിലധികവും ഇതര സംസ്ഥാനങ്ങളിൽനിന്നാണ് വരുന്നത്. ഗതാഗത നിയന്ത്രണം മരുന്ന് വരവിനെ ബാധിച്ചിട്ടുണ്ട്. മുമ്പ് ഓർഡർ ചെയ്താൽ ഒരാഴ്ചകൊണ്ട് കിട്ടിയിരുന്ന മരുന്ന് ഇപ്പോൾ കേരളത്തിൽ എത്താൻ രണ്ടാഴ്ചവരെ എടുക്കുന്നു. സ്റ്റോക് കഴിഞ്ഞാൽ മരുന്നിന് ദൗർലഭ്യം നേരിടുമോ എന്ന ആശങ്കയിലാണ്. പുറത്തുനിന്നുള്ള മരുന്ന് വരവ് സുഗമമാക്കാൻ സർക്കാർ ഇടപെടണമെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona virus
News Summary - Price hike in market-Kerala news
Next Story