Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനകീയ സമരം വിജയം;...

ജനകീയ സമരം വിജയം; പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനായില്ല

text_fields
bookmark_border
ജനകീയ സമരം വിജയം; പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനായില്ല
cancel

കൊച്ചി: ഹൈകോടതി നിർദേശത്തെത്തുടർന്ന് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ വീട് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് ജനകീയ സമരത്തെതുടർന്ന് ജപ്തി നടപടികൾ നിർത്തിവെച്ച് തിരികെ പോവേണ്ടിവന്നു. രാവിലെ ഒമ്പതു മണിയോടെ ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥരെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായെത്തി. ദേഹത്ത് പെട്രോൾ ഒഴിച്ച് നിന്ന സമരക്കാർ ജപ്തിക്കായി വന്ന ഉദ്യോഗസ്ഥരെ വീട്ടുവളപ്പിലേക്ക് കടക്കാൻ അനുവദിച്ചില്ല. സമരം സംഘർഷത്തിലേക്ക് നീങ്ങിയതോടെ അഗ്നിശമനസേനാ ഉപകരണങ്ങൾ ഉൾപ്പെടെ സമരക്കാർ അഗ്നിക്കിരയാക്കി. സംഘർഷത്തിനിടെ ഒരാൾക്ക് പരിക്കേറ്റു. 

സമരം കടുത്തതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. സമരത്തിനു പിന്തുണയുമായി വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തെത്തി. ഇതോടെയാണ് ഉദ്യോഗസ്ഥർക്ക് തിരികെ പോവേണ്ടി വന്നത്. ഇനി ജപ്തി നടപടികളുമായി ഉദ്യോഗസ്ഥരെത്തിയാൽ ശക്തമായി പ്രതിരോധിക്കുമെന്ന് സമരക്കാർ പറഞ്ഞു. ഇനിയും തങ്ങളെ ഒഴിപ്പിക്കാൻ എത്തിയാൽ ആത്മഹത്യ ചെയ്യുമെന്ന് പ്രീത ഷാജി പറഞ്ഞു. 

വർഷങ്ങൾക്കുമുമ്പ് പ്രീതയുടെ ഭര്‍ത്താവ് ഷാജി അകന്നബന്ധുവായ സാജന് രണ്ടു ലക്ഷം രൂപയുടെ വായ്പക്കു വേണ്ടി ജാമ്യം നിന്നിരുന്നു. ആലുവ ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ 22.5 സെൻറ് കിടപ്പാടം ഈട് നൽകുകയും ചെയ്തു. എന്നാല്‍, ബാങ്കില്‍ സാജന്‍ തിരിച്ചടവ് മുടക്കിയതോടെ വന്‍തുക കുടിശ്ശിക വന്നു. തുടര്‍ന്ന് ഒരുലക്ഷം രൂപ തിരിച്ചടക്കാന്‍ ഷാജി തയാറായെങ്കിലും തകര്‍ന്ന ലോര്‍ഡ് കൃഷ്ണ ബാങ്കിനെ ഏറ്റെടുത്ത എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതര്‍ വന്‍ തുക ആവശ്യപ്പെട്ട് ഷാജിയെ തിരിച്ചയക്കുകയായിരുന്നു. 

രണ്ടുലക്ഷം രൂപയുടെ വായ്പ 2.30 കോടി രൂപയായെന്നാണ് എച്ച്.ഡി.എഫ്.സി പറയുന്നത്. മരണംവരെ പ്രീത ഷാജി നിരാഹാരസമരം ആരംഭിച്ചെങ്കിലും 17 ദിവസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിഷയത്തില്‍ ഇടപെടുമെന്ന് അറിയിച്ചതോടെ സമരം അവസാനിപ്പിച്ചു. തുടർന്ന്, വീടും സ്ഥലവും ലേലത്തിൽ വാങ്ങിയ ആലങ്ങാട് സ്വദേശി എന്‍.എന്‍. രതീഷ് ഒഴിപ്പിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് ഹൈകോടതിയുടെ ഉത്തരവ്. ഒഴിപ്പിക്കുമ്പോള്‍ പ്രശ്‌നസാധ്യതയുണ്ടെന്നും അതിനാല്‍ രണ്ടാഴ്ചകൂടി സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അനുവദിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochibank loankerala newsmalayalam newspreetha shaji
News Summary - preetha shaji strike-kerala news
Next Story