പോരാട്ടത്തിന് ശുഭാന്ത്യം; തിരിച്ചുകിട്ടിയ വീട്ടിൽ പ്രീത ഷാജി താമസം തുടങ്ങി
text_fieldsകളമശ്ശേരി: സമരങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ ഡി.ആർ.ടി റിയൽ എസ്റ്റേറ്റ് മാഫിയയുടെ പ്രതീകാത്മക കോലം വ ീടിനുമുന്നിൽ ഒരുക്കിയ ചിതയിൽ ചുട്ടെരിച്ച് ഇടപ്പള്ളി മാനാത്തുപാടം പ്രീത ഷാജിയും കുടുംബവും തിരികെ ലഭിച്ച വീട് ടിലേക്ക് വീണ്ടും ഗൃഹപ്രവേശം നടത്തി.
രാവിലെ 10.30ഒാടെ ഷാജിക്കും കുടുംബത്തിനും ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ വീടിെൻറ വാതിൽ തുറന്നുകൊടുത്തു. കാൽനൂറ്റാണ്ടത്തെ നിയമപോരാട്ടത്തിലും സമരപോരാട്ടത്തിലും ഒപ്പം നിന്ന പൊതുപ്രവർത്തകർക്കും ബഹുജനങ്ങൾക്കും കക്ഷിരാഷ്ട്രീയഭേദമന്യേ എത്തിയ എല്ലാവർക്കും മധുരപലഹാരങ്ങളും പായസവും നൽകി ഷാജിയും കുടുംബവും നന്ദി പറഞ്ഞു.
തുടർന്ന് വീടിനുമുന്നിൽ ഒരുക്കിയ താൽക്കാലിക പന്തലിൽ നടന്ന ഗൃഹപ്രവേശന ചടങ്ങിൽ മന്ത്രി സി. രവീന്ദ്രനാഥ്, വി.എം. സുധീരൻ, എം.എൽ.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.ടി. തോമസ്, പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, വെൽെഫയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് കെ.എച്ച്. സദഖത്ത്, മാനാത്തുപാടം പാർപ്പിട സംരക്ഷണസമിതി നേതാക്കളായ വി.സി. ജെന്നി, പി.ജെ. മാനുവൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക് ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
24 വർഷം മുമ്പ് സുഹൃത്തിന് രണ്ടുലക്ഷം രൂപ വായ്പയെടുക്കാൻ ജാമ്യം നിന്നതിെൻറ പേരിലാണ് 2.5 കോടിയിലേറെ വിലയുള്ള കിടപ്പാടം 37.8 ലക്ഷം രൂപക്ക് റിയൽ എസ്റ്റേറ്റ് സംഘം തട്ടിയെടുത്തത്. കടബാധ്യത 2.70 കോടിയായതോടെ കോടതി ഇടപെടലിൽ കഴിഞ്ഞ നവംബർ 27ന് പ്രീത ഷാജിക്കും കുടുംബത്തിനും വീട്ടിൽനിന്ന് പടിയിറങ്ങേണ്ടിവന്നു. തുടർന്ന് നടന്ന നിയമപോരാട്ടത്തിൽ കോടതി നിർദേശിച്ച തുക കെട്ടിവെച്ചതോടെയാണ് വീടും സ്ഥലവും തിരികെ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.