പീഡനക്കേസുകളിൽ ഇരകൾ പിൻവാങ്ങുന്നു; നിരായുധരായി പ്രോസിക്യൂഷൻ
text_fieldsകൊച്ചി: ലൈംഗിക പീഡനത്തിനിരയായ പരാതിക്കാർ അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിക്കുന്നത് കോടതികളിൽ പ്രോസിക്യൂഷന് തലവേദനയാകുന്നു. മൊഴിയെടുക്കലടക്കം തുടർ നടപടികളിൽനിന്ന് പരാതിക്കാർ പിന്മാറുന്ന കേസുകളുടെ എണ്ണം കൂടിവരുന്നതാണ് പൊലീസിെനയും പ്രോസിക്യൂഷെനയും കുഴക്കുന്നത്. ഗാർഹിക പീഡനങ്ങളിലെ പരാതിക്കാരുടെ ഇത്തരം നിലപാടുകളും കേസ് നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഒേട്ടറെ പരാതി ദിനംപ്രതി പൊലീസിന് ലഭിക്കുന്നുണ്ട്. ഡൽഹിയിലെ നിർഭയ സംഭവത്തിനുശേഷം നിയമം കൂടുതൽ കർക്കശമായതോടെ ഇത്തരം പരാതികളിൽ നടപടികളും അതിവേഗം ഉണ്ടാകുന്നുണ്ട്. ബലാത്സംഗ സംഭവങ്ങളിൽ പരാതികൾ ഉടൻ രജിസ്റ്റർ ചെയ്ത് പ്രഥമ വിവര സ്റ്റേറ്റ്മെൻറ് തയാറാക്കി പ്രതിയെ അറസ്റ്റ് ചെയ്യുകയാണ് പതിവ്. നിയമം കൂടുതൽ ശക്തമായ പശ്ചാത്തലത്തിൽ ജാമ്യത്തിന് സാധ്യതയുമില്ല. പ്രതിക്ക് പിന്നീട് ജാമ്യം തേടിയോ കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചോ കോടതികളെ സമീപിക്കാനേ കഴിയൂ.
ഇത്തരം ഹരജികളിൽ അന്വേഷണ പുരോഗതിയും വിശദീകരണവും പ്രോസിക്യൂഷനോട് ആരാഞ്ഞ ശേഷമേ കോടതി വിശദമായി വാദം കേൾക്കാറുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് തേടുന്ന ഘട്ടത്തിലാണ് ചില കേസുകളിൽ പരാതിക്കും അറസ്റ്റിനുമപ്പുറം നടപടികളൊന്നും പുരോഗമിച്ചിട്ടില്ലെന്ന വസ്തുത ബോധ്യപ്പെടുന്നത്. അന്വേഷണവുമായി സഹകരിക്കാൻ പരാതിക്കാരി തയാറാകാത്ത സാഹചര്യത്തിൽ മറ്റ് സാക്ഷികളുടെ മൊഴിയെടുപ്പും അസാധ്യമാകുന്നു. കുറ്റപത്രം സമർപ്പിക്കാനാവാതെ ഇത്തരം കേസുകൾ പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഹൈകോടതിയിൽ വന്ന ചില കേസിലും ഇൗ അനുഭവം പ്രോസിക്യൂഷന് നേരിടേണ്ടിവന്നു. ഇത്തരം കേസുകളിൽ സർക്കാറിനുവേണ്ടി ഹാജരാകുന്ന പ്രോസിക്യൂഷന് പ്രതികളുടെ ജാമ്യത്തെ എതിർക്കാൻപോലുമാകാത്ത നിസ്സഹായാവസ്ഥ പ്രകടിപ്പിക്കേണ്ടിവരുന്നു. അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിെൻറ പേരിലുള്ള കോടതിയുടെ വിമർശനവും പ്രോസിക്യൂഷന് നേരിടേണ്ടിവരുന്നു.
പീഡനക്കേസുകളിൽ ഒത്തുതീർപ്പ് രീതി വർധിച്ചുവരുന്നുവെന്നതിെൻറ സൂചനകളാണിതെന്നാണ് ചില നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യഥാർഥ കേസുകൾപോലും ചിലപ്പോൾ ഒത്തുതീർപ്പിലൂെട ഇല്ലാതാകുന്നുണ്ട്. എന്നാൽ, ഭീഷണിയും മറ്റും മൂലം തുടർനടപടി അവസാനിപ്പിക്കാൻ നിർബന്ധിക്കപ്പെടുന്നവരുമുണ്ട്. പരാതി നൽകിയശേഷം കേസുകൾ ഇല്ലാതാകുന്നതെങ്ങനെയെന്നത് സംബന്ധിച്ച് പ്രത്യേക അന്വേഷണത്തിന് സംവിധാനമുണ്ടാക്കേണ്ടതിെൻറ ആവശ്യകതയിേലക്കും ഇത് വിരൽ ചൂണ്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.