Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യവസായിയുടെ ആത്മഹത്യ;...

വ്യവസായിയുടെ ആത്മഹത്യ; മഞ്ഞുരുക്കാൻ സി.പി.എം നേതാക്കൾ സാജെൻറ വീട്ടിലെത്തി

text_fields
bookmark_border
വ്യവസായിയുടെ ആത്മഹത്യ; മഞ്ഞുരുക്കാൻ സി.പി.എം നേതാക്കൾ സാജെൻറ വീട്ടിലെത്തി
cancel
camera_alt??????????? ?????? ?????????? ??????????? ???????? ????????????????? ??.???.??? ?????????????? ??. ?????????????, ??.???. ????????? ???????????? ?????? ??????? ???????????????????????

കണ്ണൂർ: പ്രവാസിവ്യവസായി സാജൻ പാറയിലിെൻറ ആത്മഹത്യ പാർട്ടിയെയും സർക്കാറിനെയും പ്രതിരോധത്തിലാക്കിയതി ന് പിന്നാലെ സി.പി.എം നേതാക്കൾ സാജെൻറ വീട്ടിലെത്തി. ജില്ല സെക്രട്ടറി എം.വി. ജയരാജൻ, മുൻ ജില്ല സെക്രട്ടറി പി. ജയരാജൻ, മുൻ എം.പി പി.കെ. ശ്രീമതി എന്നിവരാണ് വ്യാഴാഴ്ച സാജെൻറ കൊറ്റാളിയിെല വസതിയായ ‘നൂപുര’ത്തിലെത്തിയത്. സി.പി.എം ഭരിക്കുന്ന ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമളക്കെതിരെ സാജെൻറ ഭാര്യയും കുടുംബാംഗങ്ങളും രംഗത്ത ുവന്ന സാഹചര്യത്തിൽ സാജെൻറ കുടുംബത്തെ കൂടെ നിർത്താനുള്ള ദൗത്യവുമായാണ് നേതാക്കളുടെ സന്ദർശനം. വീട്ടിലെത്ത ിയ നേതാക്കൾ ഒരു മണിക്കൂറോളം അടച്ചിട്ട മുറിയിൽ കുടുംബാംഗങ്ങളുമായി സംസാരിച്ചു. സാജെൻറ സ്വപ്ന പദ്ധതിയായ കൺ വെൻഷൻ സെൻറർ ഉടൻ പ്രവർത്തനം തുടങ്ങുന്നതിനുള്ള എല്ലാ സഹായവുമായി പാർട്ടിയും സർക്കാറും ഒപ്പമുണ്ടെന്ന ഉറപ്പും നൽകി.

നഗരസഭ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള സർക്കാർ തീരുമാനം നേതാക്കൾ കുടുംബത്തെ അറിയിച്ചു. എന്നാൽ , അതുപോരാ, ചെയർപേഴ്സനെതിരെയും നടപടി വേണമെന്ന ആവശ്യം സാജെൻറ ബന്ധുക്കൾ നേതാക്കളുടെ മുന്നിൽവെച്ചു. സാജെ ൻറ പരാതി പരിഹരിക്കാൻ ജില്ല സെക്രട്ടറിയായിരിക്കെ പി. ജയരാജൻ നേരിട്ട് ഇടപെട്ടത്, ചട്ടലംഘനപ്രശ്നം എന്തെന്ന്  അറിയാൻ പി. ജയരാജനും പ്രാദേശിക നേതാക്കളും കൺവെൻഷൻ സെൻറർ സന്ദർശിച്ചത്, മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ടത ് എന്നിവയെല്ലാം നേതാക്കൾ കുടുംബാംഗങ്ങൾക്ക് മുന്നിൽ വിശദീകരിച്ചു.

ചെയർപേഴ്സനിൽനിന്ന് തീർത്തും മോ ശമനുഭവം മാത്രമാണുണ്ടായതെന്ന് ബന്ധുക്കൾ നേതാക്കളോട് പറഞ്ഞു. എം.എൽ.എയും മന്ത്രിയും കഴിഞ്ഞ് മുഖ്യമന്ത്രിയു ടെ അടുത്തുപോയാലും അനുമതി നൽകേണ്ടത് തദ്ദേശസ്ഥാപനമാണെന്നും നിങ്ങൾ ഇവിടെത്തന്നെ വരേണ്ടിവരുമെന്നുമായിരുന് നു ചെയർപേഴ്സൻ പറഞ്ഞതെന്നും ബന്ധുക്കൾ പറഞ്ഞു. ചെയർപേഴ്സനെതിരെ പറഞ്ഞ കാര്യങ്ങളോട് നേതാക്കൾ പ്രതികരിച്ചില്ല. നേതാക്കൾ വരുന്നതറിഞ്ഞ് നിരവധി പാർട്ടിപ്രവർത്തകർ സാജെൻറ വീടിന് മുന്നിലെത്തി. സാജനോടിത് പാടില്ലായിരുന്നുവെന്ന് അവരിൽ ചിലർ പറഞ്ഞു. അവൻ വിളിച്ച മുദ്രാവാക്യമാണ് ഇന്നും തങ്ങളുടെ മനസ്സിൽ. സൈക്കിളിൽ ഘടിപ്പിച്ച കോളാമ്പിയിൽ മൈക്കുംകെട്ടി പോകുേമ്പാൾ സാജനായിരുന്നു മുദ്രാവാക്യം വിളിക്കുക. പാർട്ടി ഒാഫിസുകൾക്കും പരിപാടികൾക്കുമായി വാരിക്കോരി പണം നൽകിയിരുന്നയാളാണ് സാജനെന്നും അവർ അനുസ്മരിച്ചു.

ചെയർപേഴ്സനെതിരെ നടപടിയില്ല -എം.വി. ജയരാജൻ
കണ്ണൂർ: കൺവെൻഷൻ സെൻററിന് അനുമതി നൽകുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തുവെന്നും ആന്തൂർ നഗരസഭ ചെയർപേഴ്സനെതിരായ നടപടി പാർട്ടി ആലോചിച്ചിട്ടില്ലെന്നും സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ആത്മഹത്യ ചെയ്ത വ്യവസായി സാജെൻറ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഈ കസേരയിൽ ഇരിക്കുേമ്പാൾ അനുമതി ലഭിക്കില്ലെന്ന് ചെയർപേഴ്സൻ പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ചെയർപേഴ്സൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ജയരാജൻ മറുപടി നൽകി.

കൺവെൻഷൻ സെൻററിന് അനുമതി ലഭ്യമാക്കാനാണ് പാർട്ടി ശ്രമിച്ചത്. തുടർച്ചയായി തദ്ദേശ സ്വയംഭരണ വകുപ്പധികൃരോടും നഗരസഭാധികൃതരോടും ഇതിനായി സംസാരിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുള്ള വീഴ്ചയാണ് ഇപ്പോൾ കണ്ടെത്തിയത്. കുടുംബത്തിെൻറ മറ്റ് ആരോപണങ്ങൾ പൊലീസും ബന്ധെപ്പട്ട വകുപ്പുമാണ് അന്വേഷിക്കേണ്ടത്. കുടുംബത്തോടൊപ്പമാണ് സി.പി.എം. ഇൗ ദുരനുഭവം മറ്റുള്ളവർക്ക് ഉണ്ടാകാതിരിക്കാൻ ചട്ടങ്ങളും വ്യവസ്ഥകളും പരിശോധിച്ചുതന്നെ കാലതാമസമുണ്ടാകാതെ നടപടി സ്വീകരിക്കുക എന്നതാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ട സമീപനം. ഇത്തരത്തിൽ ഒരു നിർദേശം സർക്കാർ തന്നെ നൽകണമെന്നും എം.വി. ജയരാജൻ തുടർന്നു.

കുടുംബത്തിെൻറ പരാതി പാർട്ടി പരിശോധിക്കും -പി. ജയരാജൻ
കണ്ണൂർ: സാജെൻറ കുടുംബത്തിെൻറ പരാതി പാർട്ടി പരിശോധിക്കുമെന്ന് മുൻ ജില്ല സെക്രട്ടറി പി.ജയരാജൻ. സാജേൻറത് പാർട്ടി കുടുംബമാണ്. കൺവെൻഷൻ സെൻററിന് അനുമതി ലഭിക്കുന്നതു സംബന്ധിച്ച് കുടുംബം പാർട്ടിയോട് പരാതി ഉന്നയിച്ചിട്ടുണ്ട്. അത് പരിശോധിക്കും. രാഷ്ട്രീയ പ്രശ്നമാക്കി മാറ്റാനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. അതിൽ വീഴാനൊന്നും പോകുന്നില്ല. മാധ്യമങ്ങൾ കൊണ്ടുപിടിച്ച് പരിശ്രമിച്ചാലും സി.പിഎമ്മിന് ഒരു പോറലുമേൽപിക്കാനാവില്ല. കുടുംബത്തോട് െഎക്യദാർഢ്യം പ്രഖ്യാപിക്കാനാണ് വന്നിട്ടുള്ളത്. അനുമതിക്ക് കാലതാമസം നേരിട്ടതിൽ ഉത്തരവാദി ഉദ്യോഗസ്ഥരാണ്. അവർക്കെതിരെ നടപടിയെടുത്തിട്ടുണ്ട് -ജയരാജൻ പറഞ്ഞു.

പരാതിയുമായി മുന്നോട്ട് പോകുമെന്ന് സാജൻറെ സഹോദരൻ
പുതിയതെരു: ആന്തൂർ നഗരസഭാ പാർത്ഥാസ് കൺവെൻഷൻ സെൻററിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് ആന്തൂർ നഗര സഭ സെക്രട്ടറിയുൾപ്പെടെ മൂന്നുപേരെ സസ്പെൻറ് ചെയ്ത സാഹചര്യത്തിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് ആത്മഹത്യ ചെയ്ത സാജൻ പാറയിലിൻറെ സഹോദരൻ ശ്രീജിത്ത്, മാനേജർ സജീവൻ എന്നിവർ മാധ്യമത്തോട് പറഞ്ഞു. മുഖ്യമന്ത്രിക്കും, എസ്.പി ക്കും, കളക്ടർക്കും കൊടുക്കേണ്ട പരാതി തയ്യാറാക്കി വെച്ചിട്ടുണ്ട്. മരണത്തെ തുടർന്ന് വീട്ടിലേക്ക് വരുന്നവരുടെ തിരക്ക് കാരണമാണ് കൊടുക്കാതിരുന്നത്. ഇന്ന് പരാതി സമർപ്പിക്കുമെന്നും ഇരുവരും പറഞ്ഞു.


ശ്യാമളയുടെ ധിക്കാര നിലപാടിൽ കോസ്മെറ്റിക് പ്രോക്ഷൻ യൂണിറ്റ് പൂട്ടാനിടയായെന്ന് വനിതാ സംരംഭക
പുതിയതെരു: ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ ശ്യാമളയുടെ ധിക്കാര നിലപാടിൽ പുതുതായി ആരംഭിച്ച കോസ്മെറ്റിക് പ്രൊഡക്ഷൻ യൂണിറ്റ് പൂട്ടാനിടയായെന്ന് വനിതാ സംരംഭക. സോഹിത ബിജു എന്ന വനിതാ സംരഭകയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വ്യവസായി സാജൻ പാറയിലിൻറെ ഭാര്യയെയും കുടുംബത്തെയും കാണാനെത്തിയ സി.പി.എം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ, പി.കെ.ശ്രീമതി ടീച്ചർ എന്നിവരോട് പ്രതികരിച്ചത്.

സാജൻ ആത്മഹത്യ ചെയ്യുന്നതിന് മുൻപേ ഒരുപക്ഷെ ഞാനായിരിക്കും ആത്മഹത്യ ചെയ്യേണ്ടിയിരുന്നതെന്നും അവർ വ്യക്തമാക്കി. 10 ലക്ഷം രൂപ മുടക്കി ആരംഭിച്ച യൂണിറ്റ് പൂട്ടാനിടയായപ്പോൾ ബാധ്യത 40 ലക്ഷം രൂപയിൽ അധികം കടക്കാരിയാകേണ്ട ഗതികേട് ഉണ്ടാക്കിയത് ചെയർപേഴ്സൺ കാരണമാണെന്നും പരാതിപ്പെട്ടു. പലപ്പോഴായി പലകാരണങ്ങൾ പറഞ്ഞു നോട്ടീസുകൾ അയച്ച് മനോവീര്യം തകർക്കുകയായിരുന്നുവെന്നും, ഇല്ലാത്ത മലിനീകരണ പ്രശ്നത്തിൻറെ പേരിൽ മലിനീകരണ നിയന്ത്രണ ബോർഡിൻറെ അംഗീകാരമുണ്ടായിട്ടും പൂട്ടിക്കുന്നതിന് ചെയർപേഴ്സണും അഞ്ചാംഗ സംഘവും കരുതി കൂട്ടി കളിക്കുകയായിരുന്നുവെന്നും പറഞ്ഞു.

ആന്തൂർ നഗരസഭാ നേരത്തെ തളിപ്പറമ്പ് നഗരസഭയിലുൾപ്പെട്ട കാലത്താണ് വനിത സംരംഭക 2015ൽ വ്യവസായം ആരംഭിക്കുന്നതിന് നഗരസഭയെ സമീപിച്ചത്. ശുചീകരണ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ നിർമ്മിക്കുന്ന ചെറുകിട സംരംഭമാണ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ വായ്‌പയെടുത്ത് ആരംഭിച്ചത്. ഓവർ ഡ്രാഫ്റ്റായും, പ്രാഥമിക സഹകരണബാങ്കുകളിൽ നിന്നുൾപ്പെടെ വായ്പയായി സംഘടിപ്പിച്ചാണ് സംരംഭം ആരംഭിക്കുന്നതിന് തുക കണ്ടെത്തിയത്. പിന്നീട് ആന്തൂർ നഗരസഭാ രൂപീകൃതമായപ്പോൾ നാട്ടുകാരുടെ പരാതിയുണ്ടെന്ന് പറഞ്ഞു യൂണിറ്റ് പൂട്ടാൻ നോട്ടീസ് അയക്കുകയായിരുന്നു.

പിന്നീട് പലതവണ നഗര സഭ ഓഫീസിൽ കയറി ഇറങ്ങിയപ്പോഴും, ചെയർപേഴ്സൺ നേരിട്ട് കണ്ട് സംസാരിച്ചപ്പോഴും മുടന്തൻ നിങ്ങൾ പറഞ്ഞ് മടക്കുകയായിരുന്നു. സി.പി.എം നേതാക്കളെ കണ്ടു സംസാരിച്ചപ്പോഴും അവൾക്ക് അഹങ്കാരമാണെന്നും ചെയർപേഴ്സൺ പറഞ്ഞതായി പിന്നീട മാധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ ധിക്കാര നടപടിയെ തുടർന്ന് ഒരു തരത്തിലും ആന്തൂർ നഗരസഭയിൽ തുറന്ന് പ്രവർത്തിക്കാൻ സാധിക്കില്ല എന്ന് വന്നതോടെ തളിപ്പറമ്പ് നാടുകാണിയിലെ കിൻഫ്രയിയിലേക്ക് യൂണിറ്റ് മാറ്റി സ്ഥാപിക്കുകയായിരുന്നു .


സാജെൻറ ആത്മഹത്യ: ചെയർപേഴ്‌സനെതിരെ പ്രേരണ കുറ്റം ചുമത്തണം -യൂത്ത് ലീഗ്
പുതിയതെരു: സാജൻ ആത്മഹത്യചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭ ചെയർപേഴ്സനെതിരെ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളോടൊപ്പം സാജെൻറ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സാജൻ സ്ഥാപനം തുടങ്ങരുത് എന്ന ഉദ്ദേശത്തോടെ ലൈസൻസ് നിഷേധിക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിച്ചതെന്ന് കുടുംബാംഗങ്ങളിൽനിന്ന് മനസിലാക്കാനായി. അതിൽ മനംനൊന്താണ് സാജൻ ജീവനൊടുക്കിയത്. അതിനാൽ ഈ കേസിൽ ഒന്നാം പ്രതി നഗരസഭ ചെയർപേഴ്സനാണ്. ഒരു നിമിഷം പോലും പാഴാക്കാതെ നഗരസഭാ ചെയർപഴ്സനെ മാറ്റി നിർത്താൻ സി.പി.എം തയാറാകണം. ഇതിനകം തന്നെ പല പുതിയ വ്യവസായികളുൾപ്പെടെ പരാതിയുമായി മുന്നോട്ടു വന്നിട്ടുണ്ട്. യഥാർഥ പ്രതികളെ സംരക്ഷിച്ച് ഉദ്യോഗസ്ഥരിൽ ഒതുക്കി തീർക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. യഥാർഥ പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചാൽ യു.ഡി.എഫിനോടൊപ്പവും, യൂത്ത് ലീഗ് ഒറ്റക്കും കൂട്ടായും ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയുടെ പ്രതികാര നടപടി മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന സാജെൻറ ദുരന്ത സംഭവത്തോടെ ജില്ല വികസനത്തിെൻറ ശവപ്പറമ്പായി മാറാൻ പോവുകയാണെന്ന് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലേങ്കരി പറഞ്ഞു. സി.പി.എമ്മിലെ വിഭാഗീയതയും നേതാക്കൾ തമ്മിലുള്ള മൂപ്പിളമ തർക്കവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മനസിലാക്കുന്നത്. സംഭവത്തിൽ സമഗ്രാന്വേഷണം നടക്കണം. കാരണക്കാരായ ആളുകൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

എം.വി. ഗോവിന്ദനെയും ഭാര്യയെയും അറസ്റ്റ് ചെയ്യണം -ബി.ജെ.പി
കണ്ണൂർ: പ്രവാസിവ്യവസായി സാജൻ പാറയിൽ ജീവെനാടുക്കിയ സംഭവത്തിൽ ആന്തൂർ നഗരസഭ െചയർേപഴ്സൻ പി.കെ. ശ്യാമള, ഭർത്താവും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദൻ എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സി.പി.എമ്മിനകത്ത് എം.വി. ഗോവിന്ദനും പി. ജയരാജനും തമ്മിലുള്ള കുടിപ്പകയുടെ ബലിയാടാണ് സാജൻ.

സഹായത്തിന് പി. ജയരാജനെ സമീപിച്ച വിരോധം തീർക്കാനാണ് സാജെൻറ കൺവെൻഷൻ സെൻററിന് എം.വി. ഗോവിന്ദെൻറ ഭാര്യയായ െചയർേപഴ്സൻ ലൈസൻസ് നിഷേധിച്ചത്. ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന പി. ജയരാജൻ സത്യം പുറത്തുപറയണം. അതിന് തയാറാകുന്നില്ലെങ്കിൽ പൊലീസ് പി. ജയരാജെൻറ മൊഴിയെടുക്കണം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സി.പി.എം ശക്തികേന്ദ്രങ്ങളിൽ മുതൽമുടക്കാൻ വ്യവസായികൾ ഭയക്കുന്ന സാഹചര്യമാണുള്ളത്. െചയർേപഴ്സൻ സ്ഥാനം രാജിവെച്ച് പി.കെ. ശ്യാമള അന്വേഷണം േനരിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskerala online newsanthoor municipalitysajan deathMalayalam News
News Summary - pravasi-sajan-suicide-officials-suspended-kerala news
Next Story