കരിപ്പൂരിലേക്ക് കൂടുതൽ ചാർേട്ടഡ് വിമാനങ്ങൾ
text_fieldsകരിപ്പൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് ഗൾഫ് മലയാളികൾക്ക് നാട്ടിലെത്താൻ കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ. വെള്ളി, ശനി ദിവസങ്ങളിൽ ജിദ്ദയിൽനിന്നാണ് സ്പൈസ് ജെറ്റ് സർവിസ്. ജൂൺ ഏഴ്, ഒമ്പത് തീയതികളിൽ ബഹ്ൈറനിൽനിന്ന് ഗൾഫ് എയറും 12ന് ദുബൈയിൽനിന്ന് ഫ്ലൈ ദുബൈയും സർവിസ് നടത്തും. വിവിധ സംഘടനകളുമായി സഹകരിച്ചാണത്.
കെ.എം.സി.സിയുടെ ആദ്യ വിമാനം കരിപ്പൂരിലെത്തി. ബുധനാഴ്ച അർധാരാത്രി 12.05നാണ് റാസൽൈഖമയിൽനിന്നുള്ള സ്ൈപസ് ജെറ്റ് വിമാനം ഇറങ്ങിയത്. ഷാർജ അഴീക്കോട് മണ്ഡലം ചാർട്ടർ ചെയ്ത വിമാനം ചൊവ്വാഴ്ച രാവിലെയാണ് പുറപ്പെടേണ്ടിയിരുന്നതെങ്കിലും ഒന്നര ദിവസം വൈകിയാണ് നാട്ടിലെത്തിയത്. കോവിഡിനെ തുടർന്ന് കേരളത്തിലെത്തുന്ന രണ്ടാമത്തെ ചാർേട്ടഡ് വിമാനമാണിത്. രണ്ടു ദിവസം മുമ്പ് ജിദ്ദയിൽനിന്നുള്ള വിമാനം കരിപ്പൂരിലെത്തിയിരുന്നു. സ്വകാര്യ ട്രാവൽ ഏജൻസിയുമായി സഹകരിച്ച് സ്പൈസ് ജെറ്റാണ് ഇൗ സർവിസ് നടത്തിയത്.
റാസൽൈഖമ വിമാനത്തിൽ കേരളത്തിലെ ഒമ്പത് ജില്ലക്കാരായ 158 പേരും ഒരു തമിഴ്നാട് സ്വദേശിയുമാണുണ്ടായിരുന്നത്. ഇതിൽ മലപ്പുറം സ്വദേശികളായ രണ്ടുപേരെ ആരോഗ്യ പ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
107 പേരെ കോവിഡ് കെയര്‍ സെൻററുകളിലും ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 36 പേരെ സ്വന്തം വീടുകളിലും നിരീക്ഷണത്തിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.