Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.വി. അൻവറിനെതിരായ...

പി.വി. അൻവറിനെതിരായ വഞ്ചനക്കേസ് അട്ടിമറിക്കുന്നെന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രവാസിയുടെ പരാതി

text_fields
bookmark_border
പി.വി. അൻവറിനെതിരായ വഞ്ചനക്കേസ് അട്ടിമറിക്കുന്നെന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രവാസിയുടെ പരാതി
cancel

തിരുവനന്തപുരം: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെ ന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നതായി പ്രവാസി എന്‍ജിനീയര്‍ മലപ്പു റം പട്ടര്‍ക്കടവ് നടുത്തൊടി സലീം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.

ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ട് പത്ത് മാസം കഴിഞ്ഞിട്ടും പി.വി. അന്‍വര് ‍ എം.എല്‍.എയുടെ മൊഴിയെടുക്കാൻപോലും ക്രൈംബ്രാഞ്ച് തയാറായിട്ടില്ലെന്നും ആരോപിക്കുന്നു. ക്രഷർ ബിസിനസിൽ ഒാഹരി പങ്കാളിത്തവും പ്രതിമാസ ലാഭവിഹിതവും വാഗ്ദാനം ചെയ്ത് അരക്കോടി തട്ടിയെന്നാണ് പരാതി.

മംഗലാപുരത്തിന് സമീപം മലോടത്തുകാരായ എന്ന സ്ഥലത്തെ കെ.ഇ സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനം വിലയ്ക്കുവാങ്ങിയെന്നും 50 ലക്ഷം നല്‍കിയാല്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതവും നല്‍കാമെന്നും പറഞ്ഞാണ് അൻവർ പണം വാങ്ങിയതെന്ന് സലീം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പത്ത് ലക്ഷം രൂപ ചെക്കുവഴി നൽകി. 2011 ൽ മഞ്ചേരിയിൽല്‍വച്ച് 30 ലക്ഷവും കരാറൊപ്പിട്ടപ്പോള്‍ ബാക്കി 10 ലക്ഷവും നൽകി. വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നൽകി.

അദ്ദേഹം പ്രശ്‌നം പരിഹരിക്കാന്‍ എല്‍.ഡി.എഫ് കണ്‍വീനറായ എ. വിജയരാഘവനെയും പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
ഇൗ നേതാക്കളും കൈമലര്‍ത്തിയതോടെ താൻ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ കോടതിയെ സമീപിക്കുകയായിരുന്നുവെന്നും സലീം പറഞ്ഞു.

കേസ് കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരിക്കുന്നില്ല –അൻവർ
തിരുവനന്തപുരം: ഹൈകോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ആരോപണത്തിൽ പ്രതികരിക്കുന്നില്ലെന്ന് പി.വി. അൻവർ എം.എൽ.എ പറഞ്ഞു. സലീമും ഭാര്യാ സഹോദരനും തമ്മിലുള്ള പ്രശ്നത്തിലേക്ക് തന്നെ വലിച്ചിഴക്കുകയാണ്. സലീമിെൻറ ഭാര്യാ സഹോദരൻ ഇപ്പോഴും തെൻറ ബിസിനസ് പങ്കാളിയാണെന്നും അൻവർ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspv anwar mlamalayalam newspravasi complaint
News Summary - pravasi complaint against pv anwar mla-kerala news
Next Story