വൈദ്യുതി പ്രതിസന്ധി; അടിയന്തര ഇടപെടലുമായി കെ.എസ്.ഇ.ബി, 200 മെഗാവാട്ട് വൈദ്യുതി വാങ്ങും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടലുമായി കെ.എസ്.ഇ.ബി. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കെ.എസ്.ഇ.ബി സമർപ്പിച്ച കരാറിന് റെഗുലേറ്ററി കമീഷൻ അനുമതി നൽകി. തദടിസ്ഥാനത്തിൽ എൻ.ടി.പി.എസ് കമ്പനിയിൽ നിന്നും അദാനി ഗ്രൂപ്പിൽ നിന്നും 100 വീതം മൊത്തം 200 മെഗാവാട്ട് വൈദ്യുതി വാങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 5.96 രൂപയ്ക്ക് ഒരു വർഷത്തേക്കാണ് കരാർ. എന്നാൽ, കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എം.ജി രാജമാണിക്യം വ്യക്തമാക്കി.
നിലവിൽ മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം കൂട്ടിയിരിക്കുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നതിനാൽ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. 0 ദശലക്ഷം യൂനിറ്റിൽ നിന്ന് 10.47 ദശലക്ഷം യൂനിറ്റിലേക്ക് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗിക്കുന്നത് ഗണ്യമായി അതികരിച്ചെന്നും അതാണ് ഇതുവരെ കാണാത്ത ഇത്തരം പ്രതിസന്ധിക്ക് വിനയാക്കിയതെന്നും കെ.എസ്.ഇ.ബി പറയുന്നു. അതേസമയം, പ്രശ്നം പരിഹരിക്കാൻ ചീമേനി ആണവ നിലയവുമായി സഹകരിക്കാൻ തയാറാണെന്നും എം.ജി രാജമാണിക്യം കൂട്ടിച്ചേർത്തു.
വൈദ്യുതി നിയന്ത്രണം തുടരുന്ന പശ്ചാത്തലത്തിൽ മുൻകൂട്ടി സമയം അറിയിച്ച് ലോഡ്ഷെഡിങ് നടത്താൻ പറ്റാത്തതിന് വിശദീകരണവും കെ.എസ്.ഇ.ബി നൽകി. നിലവിലെ പ്രതിസന്ധി ഷെഡ്യൂൾഡ് ലോഡ്ഷെഡിങ് അല്ലാത്തതിനാലാണ് ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാൻ കഴിയാത്തതെന്ന് ബോർഡ് അധികൃതർ പറഞ്ഞു. വൈദ്യുതി വില നൽകി വാങ്ങാൻ പണമില്ലാത്ത സാഹചര്യത്തിലോ, അല്ലെങ്കിൽ പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള ഗ്രിഡ് സംവിധാനങ്ങളുടെ അഭാവം ഉണ്ടാകുമ്പോഴോ ആണ് സാധാരണയായി മുൻകൂട്ടി സമയം പ്രഖ്യാപിച്ച് ലോഡ്ഷെഡിങ് ഏർപ്പെടുത്താറുള്ളതെന്നും നിലവിൽ അത്തരമൊരു സാഹചര്യമല്ല സംസ്ഥാനത്തുള്ളതെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

