പോറ്റിയുടെ ജാമ്യം: വാദം പൂര്‍ത്തിയായി, ഇന്ന് വിധി
text_fieldsകൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യംതേടി സമർപ്പിച്ച ഹരജിയിൽ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലന്‍സ് കോടതി വ്യാഴാഴ്ച വിധി പറയും. കട്ടിളപ്പാളി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ തിങ്കളാഴ്ച പോറ്റി ജാമ്യ ഹരജി നല്‍കിയത്.
വിശദ വാദം കേട്ടശേഷം വിധിപറയാന്‍ മാറ്റി വെക്കുകയായിരുന്നു. ആദ്യം അറസ്റ്റിലായ ദ്വാരപാലക ശിൽപ പാളിയിലെ സ്വർണം അപഹരിച്ച കേസിൽ പോറ്റിക്ക് ജനുവരി 21ന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. അതേസമയം, ഇരു കേസുകളിലും ജുഡീഷ്യൽ റിമാൻഡ് അവസാനിച്ചതിനെ തുടർന്ന് പോറ്റിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. റിമാൻഡ് 14 ദിവസത്തേക്ക് ദീർഘിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

