Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോത്തൻകോട് സദാചാര...

പോത്തൻകോട് സദാചാര ഗുണ്ടായിസം; പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

text_fields
bookmark_border
പോത്തൻകോട് സദാചാര ഗുണ്ടായിസം;   പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി
cancel

പോത്തൻകോട്: വെള്ളാണിക്കൽ പാറ സന്ദർശിക്കാൻ എത്തിയ പെൺകുട്ടികളെ മർദ്ദിച്ച സംഭവത്തിൽ ഒന്നാം പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. വെള്ളാണിക്കൽ പാറയിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ വിദ്യാർത്ഥിനികളെ മർദ്ദിച്ച സംഭവത്തിലെ ഒന്നാം പ്രതിയായ മനീഷിനെയാണ് തെളിവെടുപ്പ് നടത്തിയത്. സംഭവത്തിൽ ആകെ മൂന്നു പ്രതികളാണുണ്ടായിരുന്നത്. ശ്രീനാരായണപുരം സ്വദേശികളായ മനീഷ് (29)അഭിജിത്ത്(24)കോലിയക്കോട് സ്വദേശി ശിവജി (42)എന്നിവരാണ് പ്രതികൾ. ഇതിൽ അഭിജിത്തും ശിവജിയും അറസ്റ്റിലായി ജാമ്യത്തിലാണ്. കഴിഞ്ഞ സെപ്തംബർ നാലിനായിരുന്നു സംഭവം. വൈകിട്ട് മൂന്നു മണിയോടെ സുഹൃത്തുക്കളോടൊപ്പം വെള്ളാണിക്കൽപാറ കാണാനെത്തിയ പെൺകുട്ടികളെയാണ് പ്രതികൾ തടഞ്ഞു നിർത്തി മർദിച്ചത്. പെൺകുട്ടികളെ മർദിച്ചതിന്റെ പേരിൽ മനീഷിനെ പോത്തൻകോട് പൊലീസ് അന്നു തന്നെ അറസ്റ്റു ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എന്നാൽ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പൊലീസ് നടപടിയെക്കുറിച്ച് വിമർശനമുയർന്നിരുന്നു.

തുടർന്ന് റൂറൽ എസ്.പി ഇടപെട്ട് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോൺസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.സ്ത്രീത്വത്തെ അപമാനിച്ചതിന് ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ (IPC 354) ചുമത്തിയാണ് പ്രതികളെ പിന്നീട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ മനീഷിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ ക്രൈം ബ്രാഞ്ച് കോടതിയിൽ നൽകിയിരുന്നു. രണ്ടു ദിവസം മുൻപാണ് ജാമ്യം റദ്ദായ മനീഷനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.ഒരു ദിവസത്തെ കസ്റ്റഡിയാണ് വാങ്ങിയ മനീഷിനെ ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.പിന്നീട് പ്രതിയെ തിരിച്ചറിയുന്നതിന്റെ ഭാഗമായി പെൺകുട്ടികളുടെ വീട്ടിലെത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accusedevidence collectedPothenkod Moral policing
News Summary - Pothenkod Moral Hooliganism; The accused was brought to the scene and the evidence was collected
Next Story