സർക്കാറിന് അതൃപ്തി; പോത്തൻകോെട്ട സമ്പൂർണ ലോക്ഡൗൺ ഉത്തരവ് പിൻവലിച്ചു
text_fieldsതിരുവനന്തപുരം: കോവിഡ് മരണമുണ്ടായ പോത്തൻകോട്ട് ഏർപ്പെടുത്തിയ കടുത്ത നിയന ്ത്രണങ്ങൾ സർക്കാർ നിലപാടിനെ തുടർന്ന് കലക്ടർ പിൻവലിച്ചു. പോത്തൻകോട് പഞ്ചായ ത്തിലും സമീപ പ്രദേശങ്ങളിലുമുള്ള സമ്പൂർണ ലോക്ഡൗൺ ഉത്തരവാണ് അടിയന്തര പ്രാബല്യത്തോടെ പിൻവലിച്ചത്.
കടകളുടെ പ്രവർത്തനം പരിമിതപ്പെടുത്തണമെന്നതടക്കം കർശന നിയന്ത്രണങ്ങൾ കലക്ടർ നിർദേശിച്ചിരുന്നു. റേഷൻ വീട്ടിലെത്തിക്കുന്ന ബദൽ നിർദേശവുമുണ്ടായി. റേഷൻകടകളുടെയും ബാങ്കുകളുടെയും പ്രവർത്തനത്തെ ഇത് ബാധിച്ചെന്നാണ് സർക്കാർ നിലപാട്. കലക്ടർക്കെതിരായ അതൃപ്തി ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരസ്യമായി പ്രകടിപ്പിച്ചു.
പോത്തൻകോടുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാെയന്ന് മന്ത്രി പറഞ്ഞു. കൂട്ടായ ആലോചനയില്ലാതെ ഉത്തരവുകൾ ഇറക്കുന്നതാണ് പ്രശ്നം. ഇക്കാര്യം കലക്ടറെ ബോധ്യെപ്പടുത്തിയിട്ടുണ്ട്്. ഭാവിയിൽ ഇറക്കുന്ന ഉത്തരവുകളിൽ കൂടിയാലോചന വേണമെന്ന് കലക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.