തപാൽ ബാലറ്റ് ക്രമക്കേട്: അന്വേഷണം അട്ടിമറിക്കാൻ ശ്രമം; പരാതിക്കാരില്ല
text_fieldsതിരുവനന്തപുരം: പൊലീസിലെ തപാൽ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച അന്വേഷണം അട്ടിമറി ക്കാൻ ശ്രമം. പൊലീസ് അസോസിയേഷൻ, െപാലീസ് ഒാഫിസേഴ്സ് അസോസിയേഷൻ നേതാക്കളെ പ്ര തിക്കൂട്ടിലാക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുേമ്പാഴാണ് അണിയ റയിൽ അട്ടിമറിനീക്കം പുരോഗമിക്കുന്നത്.
ക്രമേക്കട് മാധ്യമസൃഷ്ടി മാത്രമാണെ ന്നും സേനാംഗങ്ങളിൽ ആർക്കും പരാതിയില്ലെന്നും വരുത്തിത്തീർത്ത് സംഭവം ഒതുക്കാനാണ് ശ്രമം. വിഷയത്തിൽ പരാതിയുള്ളവർ രേഖാമൂലം നൽകണമെന്ന ക്രൈംബ്രാഞ്ചിെൻറ ആവശ്യത്തിൽ സ മയപരിധി കഴിഞ്ഞിട്ടും ഒരു ആക്ഷേപം പോലും ഉന്നയിക്കപ്പെടാത്തതും ഇതിെൻറ ഭാഗമാണ്. അ തിനു പുറമേ, വിഷയത്തിൽ പരാതിയില്ലെന്നും ആരും സമ്മർദം ചെലുത്തിയിട്ടില്ലെന്നുമുള്ള നിലയിൽ പൊലീസുകാരിൽനിന്ന് സത്യവാങ്മൂലം വാങ്ങുന്ന നടപടികളും പുരോഗമിക്കുകയാണ്.
പരാതി നല്കാന് പൊലീസുകാര്‍ മടിക്കുന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടുകയാണ്. കാര്യമായ പരാതി ലഭിക്കാത്തതിനാല്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ബുധനാഴ്ച സമർപ്പിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടും പൂര്‍ണമാവില്ല. ഇൻറലിജൻസ് മേധാവി ടി.കെ. വിേനാദ്കുമാർ സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് വിശദ അന്വേഷണത്തിന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ നിർദേശിച്ചത്. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇതുവരെ തെളിവ് ലഭിച്ചിട്ടിെല്ലന്നാണ് വിവരം.
തപാൽ വോട്ട് ക്രമക്കേടുകൾക്കു പുറമേ, ബാലറ്റ് ലഭ്യമാക്കുന്നതിൽ ബോധപൂർവമായ കാലതാമസമുണ്ടാക്കിയെന്ന ആക്ഷേപവും ശക്തമാണ്. ഇക്കാര്യത്തിലും ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാൽ, സ്ഥലംമാറ്റമുണ്ടാകുമെന്നും ശിക്ഷണ നടപടികൾക്ക് വിധേയമാകുമെന്നുമുള്ള ഭയത്താൽ ഇൗ വിഷയത്തിൽ പരാതിപ്പെടാൻ പൊലീസുകാർ തയാറാകുന്നില്ലെന്നാണ് സേനാംഗങ്ങൾ പറയുന്നത്. മറ്റു സംസ്ഥാനങ്ങളിൽ പൊലീസുകാർക്ക് തപാൽ വോട്ട് ചെയ്യാൻ പ്രേത്യക കേന്ദ്രങ്ങളുണ്ട്. എന്നാൽ, കേരളത്തിൽ ക്രമക്കേടിനായി ഇൗ സംവിധാനം നടപ്പാക്കുന്നത് അട്ടിമറിക്കപ്പെെട്ടന്നും സേനാംഗങ്ങൾ പറയുന്നു.
ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ അഞ്ച് പൊലീസുകാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരെ മാത്രം ബലിയാടാക്കി അസോസിയേഷനിലേയും സേനയിലെ ഉന്നതരെയും രക്ഷിക്കാനാണ് നീക്കമെന്നും ആേക്ഷപമുണ്ട്.
ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് ഇന്ന്; കൂടുതൽ സമയം തേടിയേക്കും
തിരുവനന്തപുരം: പൊലീസ് തപാൽ ബാലറ്റ് ക്രമക്കേടില്‍ അന്തിമ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം തേടിയേക്കും. ഇതുസംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് ബുധനാഴ്ച സമർപ്പിച്ച ശേഷമാകും കൂടുതൽ സമയം തേടുക.
ഇൻറലിജൻസ് മേധാവിയുടെ പ്രാഥമിക റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വിശദ റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണമെന്നായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നിര്‍ദേശിച്ചിരുന്നത്. എന്നാൽ, അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ കൂടുതൽ സമയം ആവശ്യപ്പെടാനാണ് സാധ്യത.
തെരഞ്ഞെടുപ്പ് വോെട്ടണ്ണൽ ആരംഭിക്കുന്നതിനു മുമ്പ് വരെ തപാൽ ബാലറ്റ് സമർപ്പിക്കാം. അതിനാൽ അതിന് മുമ്പ് റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ അത് പലയിടങ്ങളിലേയും ഫലപ്രഖ്യാപനത്തെ ബാധിക്കും. ബാലറ്റ് തിരിമറിയെക്കുറിച്ച പരാതി സമര്‍പ്പിക്കണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.
കഴിഞ്ഞദിവസം വൈകീട്ട് അഞ്ചിനകം പരാതി നല്‍കണമെന്ന നിര്‍ദേശം ഭൂരിഭാഗം പൊലീസുകാരും അറിഞ്ഞില്ലെന്ന പരാതിയുമുണ്ട്. കാര്യമായ പരാതി ലഭിക്കാത്തതിനാല്‍ ഗൗരവമായ അന്വേഷണം തുടങ്ങിയില്ല. അതിനാല്‍ കമീഷന് ആവശ്യപ്പെട്ടതു പോലെ ബുധനാഴ്ച സമർപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ അട്ടിമറിയുടെ യഥാർഥ ചിത്രമുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.