Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതപാൽവോട്ട്...

തപാൽവോട്ട് ക്രമക്കേട്: അസോസിയേഷനിലെ ഉന്നതർ സംശയനിഴലിൽ

text_fields
bookmark_border
തപാൽവോട്ട് ക്രമക്കേട്: അസോസിയേഷനിലെ ഉന്നതർ സംശയനിഴലിൽ
cancel

തിരുവനന്തപുരം: പൊലീസ് തപാൽവോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അ ന്വേഷണം ശരിയായ ദിശയിൽ നീങ്ങിയാൽ പൊലീസ് അസോസിയേഷനിലെ ഉന്നതരും കുടുങ്ങും. സംസ്ഥാ ന നേതാക്കളിൽ ചിലരുടെ നിർേദശാനുസരണമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. അതി ന് പൊലീസിലെ ചില ഉന്നതരുടെ ഒത്താശയുമുണ്ടായിരുന്നു. ആസൂത്രിതമായി എല്ലാ ജില്ലകള ിലും ക്രമക്കേട് നടെന്നന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

എന്നാൽ, ഒരു പൊലീസുക ാരനെതിരെ നടപടിയും നാല് പൊലീസുകാർക്കെതിരെ അന്വേഷണവുമാണ് പ്രഖ്യാപിച്ചിട്ടുള ്ളത്. ഉന്നതരെ രക്ഷിക്കാനാണിതെന്നാണ് ആക്ഷേപം. പ്രതിസ്ഥാനത്തുള്ളത് എ.ആർ. ബറ്റാലിയ നിലെ കമാൻഡോ പരിശീലനം ലഭിച്ച സാധാരണ പൊലീസുകാർ മാത്രമാണ്. അവർക്ക് ഇത്തരത്തിൽ ക്രമക്കേട് നടത്താൻ സാധിക്കില്ലെന്ന് സേനാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. സർവിസിൽ കയറി കഷ്ടിച്ച് അഞ്ചുവർഷം പോലും ആകാത്തവരാണ് ഇപ്പോൾ ആരോപണവിധേയരായ പൊലീസുകാരിലേറെയും.

കൃത്രിമത്തിന് വഴിയൊരുക്കാനും കുറ്റക്കാരെ സംരക്ഷിക്കാനും ഡി.ജി.പിയുടെ നടപടികളും സഹായകമായെന്ന ആക്ഷേപവും സേനാംഗങ്ങൾ ഉന്നയിക്കുന്നു. നിർബന്ധിച്ച് പാർട്ടിപ്രസിദ്ധീകരണങ്ങളുടെ വരിക്കാരാക്കിയതും സാലറി ചലഞ്ചിൽ ഉൾപ്പെടുത്തിയതും പൊലീസിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. അത് എൽ.ഡി.എഫിന് എതിരാകുമെന്ന വിലയിരുത്തലാണ് കൃത്രിമത്തിലേക്ക് വഴിെവച്ചതെന്നും സേനാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. തപാൽവോട്ടുകളിൽ ഇടപെടരുതെന്ന ഡി.ജി.പിയുടെ നിർേദശം കാറ്റിൽപറത്തി അസോസിയേഷൻ ഭാരവാഹികളിൽ ചിലർ ബാലറ്റുകൾ കൈപ്പറ്റിയെന്നാണ് ഇൻറലിജൻസ് എ.ഡി.ജി.പി നടത്തിയ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞത്.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ വൈശാഖ് വാട്സ്ആപ് ഗ്രൂപ്പിലിട്ട സന്ദേശം പുറത്തുവന്നതാണ് തട്ടിപ്പ് പുറംലോകം അറിയാൻ കാരണം. വൈശാഖിനെതിരെ നടപടി സ്വീകരിക്കാനാണ് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ നിർേദശം നൽകിയിട്ടുള്ളത്. സി.പി.എം അനുഭാവിയാണ് വൈശാഖ് എന്നാണ് വിവരം. പൊലീസ് അസോസിയേഷെൻറ ഒരു ഉന്നത നേതാവിെൻറ ബന്ധുകൂടിയാണ് ഇൗ പൊലീസുകാരൻ എന്നത് സംഭവത്തിന് പിന്നിലെ ദുരൂഹത വർധിപ്പിക്കുന്നു. കമാൻഡോ പരിശീലനം ലഭിച്ച വൈശാഖ് 15 ദിവസം മുഖ്യമന്ത്രി പിണറായി വിജയെൻറയും പിന്നീട് മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുെടയും സുരക്ഷാചുമതലയിൽ പ്രവർത്തിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് കൈപ്പറ്റിയ നാല് പൊലീസുകാർക്കെതിരെയാണ് അന്വേഷണം. ഇവരും ഇടത് അനുഭാവികളാണ്.

സംസ്ഥാന പൊലീസ് മേധാവി തപാൽവോട്ടുമായി ബന്ധപ്പെട്ട് ഇറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അസോസിയേഷൻ അട്ടിമറിച്ചെന്ന് വ്യക്തമാകുകയാണ്. വോട്ട് ചെയ്ത ബാലറ്റ് പേപ്പറുകള്‍ വാങ്ങരുത്, വോട്ടര്‍ നേരിട്ട് ബാലറ്റ് റിട്ടേണിങ് ഓഫിസര്‍ക്ക് കൈമാറണം തുടങ്ങിയവയായിരുന്നു ഡി.ജി.പിയുടെ നിർദേശങ്ങൾ.

ബാലറ്റ് വാങ്ങിയത് മുൻ എം.എൽ.എയുടെ ഗൺമാനും പൊലീസ് ഡ്രൈവറുമെന്ന്
തിരുവനന്തപുരം: പൊലീസിലെ തപാൽ ബാലറ്റിൽ ക്രമക്കേട് നടന്നെന്ന സംഭവത്തിൽ കൂടുതൽ ആരോപണങ്ങൾ പുറത്തുവരുന്നു. പൊലീസ് അസോസിയേഷനിലെ പ്രമുഖ നേതാവിെൻറ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ഇൗ ക്രമക്കേട് നടന്നതത്രെ. തലസ്ഥാനത്തെ ഒരു മുൻ എം.എൽ.എയുടെ ഗൺമാൻ എ.ആർ ക്യാമ്പിലെ പൊലീസുകാരെ ഭീഷണിപ്പെടുത്തി ബാലറ്റുകൾ വാങ്ങിയെന്നും പൊലീസ് ആസ്ഥാനത്തെ ഒരു ഡ്രൈവറും ഇത്തരത്തിൽ ബാലറ്റുകൾ കൈപ്പറ്റിയെന്നുമുള്ള ആരോപണങ്ങളാണ് സേനാംഗങ്ങൾ ഉന്നയിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് മേധാവിക്കുൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി.

തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ പോസ്റ്റൽ വോട്ട് സംബന്ധിച്ച വിവാദങ്ങൾ ഉയർന്നതാണ്. എന്നാൽ, ഇത് കാലാകാലങ്ങളിൽ പൊലീസിൽ നടക്കുന്നതാണെന്നും അതിനാൽ ഇടപെടേണ്ടെന്നുമുള്ള നിലപാടാണ് പൊലീസിലെ ഉന്നതർ കൈക്കൊണ്ടതെന്ന് സേനാംഗങ്ങൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsmalayalam newsPostl VoteLok Sabha Electon 2019
News Summary - Postal Vote - Kerala News
Next Story