Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയം: വീടും ഭൂമിയും ...

പ്രളയം: വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം

text_fields
bookmark_border
പ്രളയം: വീടും ഭൂമിയും  നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം
cancel

തിരുവനന്തപുരം: പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് മറ്റെവിടെയും ഭൂമി യില്ലെങ്കില്‍ 10 ലക്ഷം രൂപ ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ സമാനമായി വിശദീകരിച്ചിരുെന്നങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. കൂടുതൽ വ്യക്തത വരുത്തിയാണ് പുതിയ അറിയിപ്പ്.

ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് കേന്ദ്ര മാനദണ്ഡമനുസരിച്ചുള്ളതിനെക്കാള്‍ വലിയ തുക ലഭിക്കുമെന്ന് റവന്യൂ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം ഹെക്ടറിന് 37,500 രൂപയാണ് നിശ്ചയിച്ചതെങ്കില്‍ മൂന്നു മുതല്‍ അഞ്ച് സെൻറ് വരെ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തമായി മറ്റ് ഭൂമിയില്ലെങ്കില്‍ സംസ്ഥാനം ആറുലക്ഷം രൂപ നല്‍കും. പൂര്‍ണമായും നശിച്ച വീടുകള്‍ക്ക് സമതലങ്ങളില്‍ 95,100 രൂപയും മലയോരമേഖലയില്‍ 1,01,900 രൂപയുമാണ് കേന്ദ്രം നിശ്ചയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം നല്‍കും.

കുടുംബശ്രീ മുഖേന 80,461 വീട്ടമ്മമാര്‍ക്ക് ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ നല്‍കാൻ നടപടികള്‍ പൂര്‍ത്തിയായി. ബാക്കി അപേക്ഷകളില്‍ നടപടി പുരോഗമിക്കുന്നു. 10,000 രൂപ സഹായ വിതരണം ഏതാണ്ട് പൂര്‍ത്തിയായി. ഇതുവരെ അഞ്ചര ലക്ഷം പേര്‍ക്ക് നല്‍കി. മരിച്ചവരുടെ ആശ്രിതർക്കുള്ള സഹായം മുന്നൂറോളം കുടുംബങ്ങള്‍ക്ക് നല്‍കി. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് പോലുളള രേഖകള്‍ സമർപ്പിക്കാത്തവര്‍ക്കാണ് നല്‍കാന്‍ ബാക്കിയുള്ളത്.

വിവിധയിടങ്ങളിൽനിന്ന് ലഭിച്ച സാധനങ്ങളുടെ വിതരണം വ്യക്തമായ മാനദണ്ഡമനുസരിച്ച് തുടരുന്നു. വീടുകളുടെ നാശനഷ്ടം സംബന്ധിച്ച് ഐ.ടി വകുപ്പ് നടത്തുന്ന ഡിജിറ്റല്‍ സര്‍വേ പുരോഗമിക്കുകയാണ്. 1,79,000 ത്തോളം വീടുകളില്‍ സര്‍വേ പൂര്‍ത്തിയായി. 50,000ത്തോളം വീടുകളുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയായി. ഒരു ഏക്കർ ഭൂമിയിലെ തെങ്ങുകൃഷിക്ക് 18,000 രൂപ നല്‍കാനാണ് കേന്ദ്ര നിര്‍ദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam newsPost flood
News Summary - Post Flood Help-Kerala News
Next Story