മൂകസാക്ഷിയായി പൊന്നാമറ്റം കുടുംബ കല്ലറ
text_fieldsകോഴിക്കോട്: ‘‘നന്മ ചെയ്തവർ ജീവെൻറ ഉയിർപ്പിലേക്കും തിന്മ ചെയ്തവർ ശിക്ഷാവിധിയുടെ ഉയിർപ്പിലേക്കുമായി പുറത്തുവരും’’ -കൂടത്തായി ലൂർദ്സ് മാതാ പള്ളി സെമിത്തേരിയോടു ചേർന്നുള്ള ഷെഡിെൻറ ചുവരിലെഴുതിവെച്ച തിരുവചനങ്ങളിലൊന്ന്. ഇവിടെയാണ് പൊന്നാമറ്റം കുടുംബത്തിലെ കൂട്ടമരണങ്ങളിൽ അന്നമ്മ തോമസ്, ഭർത്താവ് ടോം തോമസ്, മകൻ േറായി തോമസ് എന്നിവരെ അടക്കിയ കല്ലറ. ദുരൂഹ മരണങ്ങളുടെ വിവാദങ്ങൾ പുറത്ത് കത്തിപ്പടരുകയും പുതിയ വെളിപ്പെടുത്തലുകൾ വാർത്താമാധ്യമങ്ങളിൽ നിറയുകയും ചെയ്യുേമ്പാൾ ഒന്നുമറിയാതെ മൂവരും അന്ത്യനിദ്രയിലാണിവിടെ.
ഇൗ കല്ലറയാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം പൊളിച്ച് മൃതദേഹഭാഗങ്ങൾ ശേഖരിച്ച് ഫോറൻസിക് പരിശോധനക്കയച്ചത്. സമീപത്ത് എഴുതിവെച്ച തിരുവചനം അന്വർഥമാക്കുന്ന തരത്തിൽ കേസിലെ നിർണായക തെളിവുകൾ ഇൗ കുഴിമാടത്തിൽ നിന്നുതന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മാത്യുവിെൻറ കല്ലറയും ഇതേ പള്ളി സെമിത്തേരിയിലാണ്. സിലി, അൽഫൈൻ എന്നിവരുെട മൃതദേഹങ്ങൾ അടക്കിയത് കോടഞ്ചേരി പള്ളി സെമിത്തേരിയിലും.
നിരവധി കുരുന്നുകൾക്ക് അക്ഷരങ്ങൾ പകർന്നുനൽകിയ അന്നമ്മയുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും പരോപകാരിയുമായ ടോം തോമസിെൻറയും മരണം വർഷങ്ങളുടെ ഇടവേളകളിലാണെങ്കിലും ഞെട്ടലോടെയാണ് ഇൗ നാട് ശ്രവിച്ചത്. പിന്നാലെ മകൻ റോയിയുടെ അകാല മൃത്യുവും നാടിനെ നടുക്കി. റോയിയുെട മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ സയൈനഡാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ ലോക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും കാര്യമായ അന്വേഷണം നടക്കാത്തതും വീഴ്ചയായി.
പിന്നീട് റോയിയുടെ സഹോദരങ്ങളായ റോജോ തോമസും െറഞ്ചി തോമസും കേസിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നൽകുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ, ‘‘പരാതി നൽകി നിങ്ങളിരുവരും വിദേശത്തേക്കു പോകും, ഞാനും മക്കളുമല്ലേ ഇതിെൻറ പിന്നാലെ നടക്കേണ്ടത്’’ എന്നായിരുന്നു ജോളിയുടെ മറുപടി. കുടുംബംതന്നെ കേസ് മുന്നോട്ടുകൊണ്ടുപോകാൻ ഇടപെടാത്തതോടെ കോടഞ്ചേരി പൊലീസും കുറ്റകരമായ അനാസ്ഥ കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.