Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊന്നാമറ്റം വീട്...

പൊന്നാമറ്റം വീട് വർഷങ്ങളായി നാട്ടുകാരുടെ നിരീക്ഷണത്തിൽ

text_fields
bookmark_border
പൊന്നാമറ്റം വീട് വർഷങ്ങളായി നാട്ടുകാരുടെ നിരീക്ഷണത്തിൽ
cancel
camera_alt?????????? ??????????? ???? ?????????? ???????????? ?????

കോഴിക്കോട്: മരണങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി ആവർത്തിച്ചതോടെ കൂടത്തായി അങ്ങാടിക്കടുത്തുള്ള പൊന്നാമറ്റം വീട് വർഷങ്ങളായി നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു. 2002ൽ അന്നമ്മ തോമസും 2008ൽ ടോം തോമസും തുടർന്ന് 2011ൽ റോയി തോമസും മരിച്ചതോടെയാണ് നാട്ടുകാരിൽ പലരും വീട് നിരീക്ഷണത്തിലാക്കിയത്.

നാട്ടുകാരും ബന്ധുക്കളുമടക്കം പലരും മരണത്തിൽ ദുരൂഹതയുണ്ടെന്ന് അടക്കംപറഞ്ഞു. മൂന്നാമതായി മരിച്ച റോയിയുടെ ശരീരത്തിൽ സയനൈഡ് കണ്ടെത്തിയതും റോയി ആത്മഹത്യ ചെയ്തതാണെന്ന പ്രചാരണവും നാട്ടുകാരിൽ ദുരൂഹത ഉയർത്തി.

ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിെൻറ മുൻ ഭാര്യ സിലിയും മകളും മരിക്കുകയും 2017ൽ ജോളി ഷാജുവിനെ വിവാഹം കഴിക്കുകയും ചെയ്തതോടെയാണ് പലരും ജോളിയുടെ നടപടികളിലെ ദുരൂഹത ശക്തമായി പങ്കുവെക്കാൻ ആരംഭിച്ചത്. ഇത്തരം കാര്യങ്ങൾ റോജോയുടെയും റെഞ്ചിയുടെയും ചെവികളിൽ മാത്രമല്ല, ജോളിയുടെ കട്ടപ്പനയിലെ വീട്ടുകാർക്കും ലഭിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. നടന്ന മരണങ്ങളിലെ ദുരൂഹത മറനീക്കി പുറത്തുവന്നത് നാട്ടുകാരുടെ സംശയം സാധൂകരിക്കുന്നതായി.

കൂടത്തായിയിലെ വീട്ടിലേക്ക് സന്ദർശക പ്രവാഹം

താമരശ്ശേരി: നാടിനെ നടുക്കിയ കൊലപാതക വാര്‍ത്തയറിഞ്ഞ് നാലാം ദിവസവും കൂടത്തായിയില്‍ എത്തുന്നത് നൂറുകണക്കിനു പേര്‍. ചാനൽപ്പടയും പൊന്നാമറ്റം വീടിെൻറ പരിസരം ഒഴിഞ്ഞുപോകുന്നേയില്ല. ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് കൂടത്തായിയിലെ പൊന്നാമറ്റം വീട്ടുപരിസരത്തെത്തുന്നത്. സീല്‍ ചെയ്ത വീടിനടുത്തെത്തി ഫോട്ടോ പകർത്താൻ ആളുകൾ തിരക്ക് കൂട്ടുകയാണ്. പൊന്നാമറ്റം വീട്ടുകാര്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവരായിരുന്നെന്നും ഏത് പൊതുകാര്യങ്ങള്‍ക്കും ഈ വീട്ടുകാര്‍ സഹകരിക്കുന്നവരായിരുന്നെന്നും വാര്‍ഡ്‌ മെംബര്‍ കെ.പി. കുഞ്ഞമ്മദ് പറഞ്ഞു.

സ്വന്തം വീട്ടിലുള്ളവരെ ഇത്തരത്തില്‍ അപായപ്പെടുത്തിയത് തങ്ങള്‍ നിത്യേനെ കാണുന്ന ‘കോളജ് ലക്ചററാ’യിരുന്നെന്ന് വിശ്വസിക്കാന്‍ പ്രയാസമെന്നാണ് പലരും പറയുന്നത്. ടോം ജോസഫിെൻറയും റോയിയുടെയും മരണശേഷം ഈ വീട്ടില്‍ പലരും വരാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാര്‍ അടക്കം ഈ വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

വീട്ടുകാര്‍ വിദ്യാസമ്പന്നരായതിനാല്‍ അയല്‍വാസികള്‍ അത്ര ഗൗനിക്കാറില്ലായിരുന്നു. കുടുംബത്തെ വേട്ടയാടാന്‍ കൂട്ടുനിന്ന എല്ലാവരെയും പിടികൂടി നിയമത്തിനു മുന്നിലെത്തിക്കണമെന്നാണ് നാട്ടുകാരുടെയും അയല്‍വാസികളുടെയും ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskoodathai deathsKoodathai murderponnamattam home
News Summary - ponnamattam home on the observation of native people -kerala news
Next Story