തപാൽ ബാലറ്റ്: ക്രമക്കേടുകൾ കണ്ടെത്തിയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsകൊച്ചി: പൊലീസുകാരുടെ തപാൽ ബാലറ്റ് സംബന്ധിച്ച് ചില ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷ ൻ. ഹൈകോടതിയിലാണ് കമീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
ആരോപണത്തിൽ പൊലീസുകാരിൽ നിന്നും മൊഴി രേഖപ്പെടുത്തുകയാണ ്. ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയുകയുള്ളൂവെന്നും തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിച്ചു.
അതേസമയം, ആരോപണത്തെ കുറിച്ച് അന്വേഷണം തുടരട്ടെ എന്ന് വ്യക്തമാക്കിയ ഹൈകോടതി, കേസ് പരിഗണിക്കുന്നത് ജൂൺ പത്തിലേക്ക് മാറ്റി.
തപാൽ ബാലറ്റിൽ ക്രമക്കേട് കാണിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാന്‍റ് ഹൈകോടതിയിൽ ഹരജി നൽകിയത്.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസുകാര്‍ക്ക് നല്‍കിയ തപാല്‍ ബാലറ്റുകള്‍ പിന്‍വലിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യം ഭരണഘടനയുടെ 329ാം വകുപ്പ് പ്രകാരം നിലനില്‍ക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. തട്ടിപ്പോ ക്രമക്കേടോ നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും കമീഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
പൊലീസുകാരെ സ്വാധീനിച്ച് കൂട്ടത്തോടെ തപാൽ ബാലറ്റുകൾ ഇടത് അനുകൂല പൊലീസ് അസോസിയേഷൻ ഭാരവാഹികൾ കൈക്കലാക്കി കൃത്രിമം കാട്ടുന്നുവെന്നായിരുന്നു ആക്ഷേപം. അസോസിയേഷൻ നിർദേശം അനുസരിച്ച് ഒന്നിലേറെ തപാൽ ബാലറ്റുകൾ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ പൊലീസുകാരൻ സമ്മതിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് ജോലിയിലുണ്ടായിരുന്ന പൊലീസുകാരുടെ തപാൽ വോട്ട് ക്രമക്കേട് സംബന്ധിച്ച പരാതിയിൽ ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഊർജിത അന്വേഷണം നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.