Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈക്കൂലി...

കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ല ഓഫിസർ വിജിലൻസ് പിടിയിൽ

text_fields
bookmark_border
കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ല ഓഫിസർ വിജിലൻസ് പിടിയിൽ
cancel

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ല ഓഫിസർ (എൻവയൺമൻെറൽ എൻജിനീയർ) പന്തളം മങ്ങാരം മദീനയിൽ എ.എം. ഹാരിസ് (51) വിജിലൻസ് പിടിയിൽ. പാലാ പ്രവിത്താനത്തെ ടയർ റീട്രേഡിങ് സ്ഥാപനത്തിന് നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കി പുതുക്കുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്. നേരത്തേ വിജിലൻസിൽ വിവരം നൽകിയതിനുശേഷം സ്ഥാപന ഉടമ ജോബിൻ സെബാസ്റ്റ്യൻ പണം കൈമാറുകയായിരുന്നു.

ശബ്ദമലിനീകരണമുണ്ടെന്ന് കാട്ടി സ്ഥാപനത്തിനെതിരെ അയൽവാസി മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകിയിരുന്നു. റീട്രേഡിങ്ങിനുള്ള മെഷിനറികളുടെ ശബ്ദം അസഹനീയമാണെന്നായിരുന്നു പരാതി. ഇതോടെ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥാപനത്തിൻെറ ലൈസൻസ് തടഞ്ഞു. പിന്നാലെ പരിശോധന നടത്തി പരാതിയിൽ കഴമ്പുണ്ടോയെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട്  ജോബിൻ ഉദ്യോഗസ്ഥരെ സമീപിച്ചു. എന്നാൽ, അനുകൂലനിലപാടുണ്ടായില്ല. ഇതോടെ ഇയാൾ ഹൈകോടതിയെ സമീപിക്കുകയും പരിശോധന നടത്താൻ കോടതി നിർദേശിക്കുകയും ചെയ്തു.

തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെങ്കിലും സ്ഥാപനത്തിന് ലൈസൻസ് പുതുക്കി കൊടുത്തില്ല. രണ്ടുമാസംമുമ്പ് വ്യവസായ മന്ത്രി പി. രാജീവ് നടത്തിയ അദാലത്തിൽ കമ്പനിയുടമ പരാതി നൽകിയതിനെതുടർന്ന് നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് അനുവദിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. ഇതോടെ വീണ്ടും ഹാരിസിനെ കണ്ടപ്പോൾ 25,000 രൂപ തന്നാൽ ലൈസൻസ് നൽകാമെന്ന് അറിയിച്ചതായും ഇതോടെ വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന് പരാതി നൽകുകയുമായിരുന്നുെവന്ന് ജോബിൻ സെബാസ്റ്റ്യൻ പറയുന്നു.

വിജിലൻസിന്‍റെ നിർദേശമനുസരിച്ച് ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകൾ ബുധനാഴ്ച രാവിലെ 11ന് ഓഫിസിലെത്തി ജോബിൻ കൈമാറി. ഇതിനിെട സമീപത്തുണ്ടായിരുന്നു വിജിലൻസ് സംഘം ഹാരിസിനെ പിടികൂടുകയായിരുന്നു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

2016 മുതൽ വിവിധ ആവശ്യമുന്നയിച്ച് ഓഫിസിൽ കയറിയിറങ്ങുകയായിരുന്നുവെന്ന് ജോബിൻ സെബാസ്റ്റ്യൻ പറഞ്ഞു. വിജിലൻസ് കോട്ടയം യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ. എ. വിദ്യാധരന്‍റെ നേതൃത്വത്തിൽ കിഴക്കൻമേഖല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ. കെ. വിശ്വനാഥൻ, ഇൻസ്പെക്ടർമാരായ റെജി എം. കുന്നിപ്പറമ്പൻ, രതീന്ദ്രകുമാർ ആർ. എസ്. എസ്. ആർ നിസാം എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bribary Case
News Summary - Pollution Control Board District Officer Vigilance arrested for accepting bribe
Next Story