ഉദ്യോഗസ്ഥർക്ക് മടങ്ങാനായത് പുലർെച്ച
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പിനുശേഷം വോട്ടുയന്ത്രമുൾപ്പെടെ സാമഗ്രികൾ തിരിച്ചേൽ പിച്ച് ഉദ്യോഗസ്ഥർക്ക് വീട്ടിലേക്ക് മടങ്ങാനായത് ബുധനാഴ്ച പുലർച്ചേയാടെ. പലയിടത്തും വോെട്ടടുപ്പ് അർധരാത്രിവരെ നീണ്ടതാണ് കാരണം. ൈവകീട്ട് ആറോടെ വോെട് ടടുപ്പ് പൂർത്തിയാക്കി ഒരുമണിക്കൂറിനകം ബൂത്ത് ഏജൻറുമാരുടെ സാന്നിധ്യത്തിൽ യന്ത്രങ്ങൾ സീൽ െചയ്യുന്നതടക്കം മറ്റു നടപടികൾ പാലിച്ച് ഉടൻ ഇവ റിസീവിങ് കേന്ദ്രങ്ങളിൽ എത്തിക്കാനായിരുന്നു പ്രിസൈഡിങ് ഒാഫിസർമാർക്ക് ലഭിച്ച നിർദേശം. എന്നാൽ, വൈകീട്ട് ആറിന് വോെട്ടടുപ്പ് അവസാനിക്കുേമ്പാൾ പല ബൂത്തുകളിലും മുന്നൂറുവരെ ആളുകളാണ് വരിയിലുണ്ടായിരുന്നത്. അതിനാൽ രാത്രി ഒമ്പതോടെയാണ് വോെട്ടടുപ്പ് പൂർത്തിയായത്. വടകര പുറമേരി കെ.ആർ.എച്ച്.എസിലെ രണ്ടു ബൂത്തിൽ പോളിങ് രാത്രി ഒരുമണിവെര നീണ്ടു.
ഒാപൺ വോട്ടുകളുെട എണ്ണം വർധിച്ചതാണ് വോെട്ടടുപ്പ് വൈകാൻ ഇടയാക്കിയതെന്നാണ് പ്രിസൈഡിങ് ഒാഫിസർമാർ പറയുന്നത്. ചില ബൂത്തുകളിൽ നൂറുവരെ ഒാപൺവോട്ടുകളാണ് രേഖപ്പെടുത്തിയത്. മാത്രമല്ല, വിവിപാറ്റ് യന്ത്രത്തിൽ ഒരു വോട്ട് രേഖപ്പെടുത്താൻ ഏഴു സെക്കൻഡുവരെയാണ് സമയമെടുക്കുന്നത്. ഇങ്ങനെനോക്കുേമ്പാൾ 1500 വോട്ടർമാരുള്ള ബൂത്തുകളിൽ രണ്ടു മണിക്കൂറോളം ഇതിനുതന്നെ വേണം. ചിലയിടങ്ങളിൽ യന്ത്രങ്ങളുടെ സാേങ്കതിക തകരാറുകളും വേെട്ടടുപ്പിെൻറ വേഗത കുറച്ചു. അടുത്തിടെ സർവിസിൽ പ്രവേശിച്ചവരെയും പ്രിസൈഡിങ് ഒാഫിസറാക്കിയതിനാൽ പരിചയക്കുറവും നടപടിക്രമങ്ങൾ നീളാനിടയാക്കി. പോളിങ് ബൂത്തുകളിലെ സൗകര്യക്കുറവും പ്രതിസന്ധിയായി.
കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളജ്, ലോ കോളജ്, വെളളിമാടുകുന്ന് ജെ.ഡി.ടി തുടങ്ങിയ റിസീവിങ് സെൻററുകളെല്ലാം േവാട്ടു യന്ത്രങ്ങൾ സ്ട്രോങ് റൂമിലെത്തിക്കുന്ന ജോലി ബുധനാഴ്ച രാവിലെയോടെയാണ് പൂർത്തിയാക്കിയത്. വടകര മണ്ഡലത്തിൽ പുറമേരി, അരൂർ, പുതുപ്പണം, കൊയിലാണ്ടി പുളിയഞ്ചേരി, ഫറോക്ക് കല്ലമ്പാറ, പേരാമ്പ്ര എന്നിവിടങ്ങളിലെ ചില ബൂത്തുകളിൽ രാത്രി ൈവകിയാണ് വോെട്ടടുപ്പ് പൂർത്തിയായത്. വോട്ടുയന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും സമാന സ്ഥിതിയുണ്ടായി. റിസീവിങ് കേന്ദ്രങ്ങളിലും ആശയക്കുഴപ്പങ്ങൾ കാരണം രണ്ടും മൂന്നും മണിക്കൂർ വൈകി. ചിലയിടങ്ങളിൽ ഇത് തർക്കത്തിനു വഴിവെച്ചു. ബൂത്തുകൾ സജ്ജമാക്കിയ വില്ലേജ് ഒാഫിസർമാരടക്കമുള്ളവരിൽ നിന്ന് വേണ്ട പിന്തുണയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.