കെ.കെ മഹേശെൻറ ആത്മഹത്യ: തുഷാറിനെ ഇന്ന് ചോദ്യം ചെയ്യും
text_fieldsകണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി കെ.കെ. മഹേശെൻറ മരണവുമായി ബന്ധപ്പെട്ട് യോഗം വൈസ് പ്രസിഡൻറും ബി.ഡി.ജെ.എസ് ചെയർമാനുമായ തുഷാർ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ. രാത്രി വൈകിയും ഇത് തുടർന്നു.
വെള്ളിയാഴ്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ചോദ്യം ചെയ്തിരുന്നു. മഹേശൻ വിശ്വസ്തനായിരുെന്നന്നും ക്രമക്കേടിൽ മഹേശന് പങ്കില്ലെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. മാരാരിക്കുളം സി.ഐ എസ്. രാജേഷിെൻറ നേതൃത്വത്തിലാണ് ഇരുവരെയും ചോദ്യം ചെയ്തത്. 101 ചോദ്യങ്ങളാണ് പൊലീസ് തയാറാക്കിയത്. മഹേശെൻറ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങളും മറ്റ് പരാതികളുടെ വിശദീകരണവുമാണ് വെള്ളാപ്പള്ളിയിൽനിന്ന് ശേഖരിച്ചത്. വെള്ളാപ്പള്ളിയുടെ പ്രധാന സഹായിയായ കെ.എൽ. അശോകനെയും രണ്ടുദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും മഹേശൻ ഭീഷണിപ്പെടുത്തിയെന്നും ചേർത്തലയിലെയും മാവേലിക്കരയിലെയും ക്രമക്കേടിൽ മഹേശന് പങ്കുെണ്ടന്നും തുഷാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
കേസ് പ്രത്യേക സംഘം അേന്വഷിക്കണമെന്ന ആവശ്യം മഹേശെൻറ അനന്തരവൻ അനിൽകുമാർ ആവർത്തിച്ചു. വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പുകൾ നടത്തിയ വകയിൽ 18 കേസിലും മൈക്രോഫിനാൻസിെൻറ മൂന്ന് കേസിലും മഹേശനെ കുരുക്കിയതാണ്. പ്രതിപ്പട്ടികയിൽ നിൽക്കുന്നവർ വടവൃക്ഷമായതുകൊണ്ട് തെളിവ് നശിപ്പിക്കാനും അേന്വഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.