Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. റെയിൽ വിരുദ്ധ...

കെ. റെയിൽ വിരുദ്ധ സമരക്കാര്‍ക്കെതിരെ പൊലീസ് അതിക്രമം: വനിത, മനുഷ്യാവകാശ കമീഷനുകളിൽ പരാതി

text_fields
bookmark_border
K Rail
cancel
camera_alt

ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ സിൽവർലൈൻ പാതക്കായി കല്ലിടുന്നത് പ്രതിരോധിച്ച സമരക്കാരെ പൊലീസ് വലിച്ചിഴച്ച് നീക്കുന്നു

തിരുവനന്തപുരം: മാടപ്പള്ളിയിൽ സിൽവർലൈൻ വിരുദ്ധ സമരക്കാര്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് വനിതാ കമീഷനിലും മനുഷ്യാവകാശ കമീഷനിലും പരാതി. പൊലീസിന്‍റെ ക്രൂരമായ നടപടിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്.നായരാണ് മനുഷ്യാവകാശ കമീഷന് ഹരജി നൽകിയത്.

സ്ത്രീകളടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചുനീക്കി അറസ്റ്റ് ചെയ്യുന്ന കടുത്ത മനുഷ്യാവകാശ ലംഘനമാണ് മാടപ്പള്ളിയിൽ അരങ്ങേറിയത്. പുരുഷ പൊലീസ് ഉള്‍പ്പെടെയാണ് വനിതാ പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കിയത്. സംസ്ഥാനത്തിന്‍റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

45 വയസ്സ് തോന്നിക്കുന്ന സ്ത്രീക്ക് നേരെ പുരുഷ പൊലീസുകാർ നടത്തിയ ക്രൂരമായ അതിക്രമത്തിൽ വനിതാ കമീഷൻ ഇടപെടൽ ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് പ്രസിഡന്‍റ് ജേബി മേത്തറാണ് പരാതി നൽകിയത്. ന്യായീകരിക്കാനാകാത്ത അതിക്രമമാണ് സ്ത്രീക്ക് നേരെയുണ്ടായതെന്നും കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നേരെയും അതിക്രമം നടന്നെന്നും പരാതിയിൽ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women CommissionPolice ViolenceK Rail
News Summary - Police Violence: Complaint to Women and Human Rights Commission
Next Story