കോൺസുലേറ്റ് സുരക്ഷക്ക് പൊലീസുകാരെ വിട്ടുനൽകിയത് ചട്ടം പാലിക്കാതെ
text_fieldsതിരുവനന്തപുരം: യു.എ.ഇ കോൺസൽ ജനറലിെൻറ സുരക്ഷക്കായി പൊലീസുകാരെ വിട്ടുനൽകിയ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റയുടെ നടപടി ചട്ടലംഘനമെന്ന് വിലയിരുത്തൽ. വിദേശകാര്യ മന്ത്രാലയത്തിെൻറയും സംസ്ഥാന ആഭ്യന്തരവകുപ്പിെൻറയും അനുമതിയോടെ മാത്രമേ ഇത്തരം നയതന്ത്ര ഓഫിസുകൾക്ക് സുരക്ഷാസംവിധാനം ഒരുക്കാൻ സംസ്ഥാന പൊലീസിന് കഴിയൂവെന്നാണ് ചട്ടത്തിൽ പറയുന്നത്. എന്നാൽ, അനുമതി തേടാതെ ഡി.ജി.പി നേരിട്ട് കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് സുരക്ഷാ ജീവനക്കാരെ വിട്ടുനൽകിയതായാണ് ആരോപണം.
2016 ഒക്ടോബറിലാണ് യു.എ.ഇ കോൺസുലേറ്റ് ഓഫിസ് തിരുവനന്തപുരത്ത് ആരംഭിച്ചത്. 2017 ജൂണിലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വേണമെന്ന് കോൺസുലേറ്റ് ഡി.ജി.പിക്ക് കത്ത് നൽകുന്നത്. നയതന്ത്ര ഓഫിസുകൾ കത്ത് നൽകിയാൽ ഇക്കാര്യം സംസ്ഥാന സർക്കാർ വഴി വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കണം. കോൺസുലേറ്റിന് പുറത്ത് സുരക്ഷ ഒരുക്കാൻ മാത്രമാണ് സംസ്ഥാന പൊലീസിന് അനുമതി.
കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കോ ഓഫിസിനകത്തോ സുരക്ഷ ഒരുക്കേണ്ടത് കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ഏജൻസികൾ ആകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.