കോവിഡ് ബാധിച്ച ശേഷം മരിച്ച പൊലീസ് ട്രെയിനിക്ക് മതിയായ ചികിത്സ നൽകിയിരുന്നില്ലെന്ന് ബന്ധുക്കൾ
text_fieldsതൃശൂർ: പൊലീസ് അക്കാദമിയിൽ കോവിഡ് ബാധിച്ച് പൊലീസ് ട്രെയിനി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കളും മറ്റ് ട്രെയിനികളും. മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാറാണ് (29) കഴിഞ്ഞ ചൊവ്വാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
പൊലീസ് അക്കാദമിയിൽെവച്ച് ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നതിൽ കാലതാമസമുണ്ടായെന്ന് ബന്ധുക്കളും വേണ്ടത്ര ശ്രദ്ധ ഉണ്ടായിട്ടില്ലെന്ന് ട്രെയിനികളും ആരോപിക്കുന്നു. ഈ മാസം 13ന് കോവിഡ് സ്ഥിരീകരിച്ച ശേഷം കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും ഒരുദിവസം വൈകിയാണ് ഹരീഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്നാണ് കുടുംബത്തെ അറിയിച്ചത്. എന്നാൽ, മരണ സർട്ടിഫിക്കറ്റിൽ ന്യുമോണിയ എന്നാണ് രേഖപ്പടുത്തിയത്. കൃത്യസമയത്ത് ആംബുലൻസ് ലഭ്യമാക്കിയില്ലെന്നും ബന്ധുക്കൾ പറയുന്നു.
ഹരീഷിെൻറ ചികിത്സയുമായി ബന്ധപ്പെട്ടോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിലോ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അക്കാദമിയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

