ചികിത്സസഹായം: വർഷയുടെ പരാതിയിൽ ഫിറോസ് കുന്നംപറമ്പില്‍ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്
text_fieldsകൊച്ചി: അമ്മയുടെ കരള്‍മാറ്റ ചികിത്സക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ നാലുപേർക്കെതിരെ കേസ്. ഫിറോസ് കുന്നംപറമ്പിൽ, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെ ചേരാനല്ലൂര്‍ പൊലീസാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്.
ജൂണ്‍ 24നാണ് അമ്മയുടെ ശസ്ത്രക്രിയക്ക് സഹായം അഭ്യർഥിച്ച് തളിപ്പറമ്പ് സ്വദേശിനി വർഷ ഫേസ്ബുക്കില്‍ ലൈവില്‍ എത്തുന്നത്. പിന്നീട് വര്‍ഷക്ക് സഹായവുമായി തൃശൂര്‍ സ്വദേശി സാജന്‍ കേച്ചേരിയും എത്തി. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ 1.35 കോടി രൂപയോളമാണ് വർഷക്ക് ലഭിച്ചത്. ഫിറോസ് കുന്നംപറമ്പിൽ ഉൾപ്പെടെ സഹായാഭ്യർഥന ഷെയർ ചെയ്തിരുന്നു.
പിന്നീട് ലഭിച്ച പണത്തിെൻറ പേരിൽ ചിലർ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നു പറഞ്ഞ് വർഷ ഫേസ്ബുക്കിൽ എത്തി. അമ്മയുടെ ചികിത്സക്ക് ലഭിച്ച തുകയിൽനിന്ന് അവർ ആവശ്യപ്പെടുന്നവർക്ക് പണം നൽകണമെന്നാണ് പറയുന്നത്. ഒട്ടേറെപ്പേർ ഭീഷണിപ്പെടുത്തുന്നുണ്ട്. അമ്മയുടെ ആദ്യഘട്ട പരിശോധനകൾ പോലും കഴിഞ്ഞിട്ടില്ല.
ചികിത്സക്ക് ഇനിയും മൂന്നുമാസത്തോളം കൊച്ചിയിൽതന്നെ തുടരേണ്ടതുണ്ട്. തനിക്ക് ലഭിച്ചതിൽനിന്ന് ഗോപിക എന്ന കുട്ടിയുടെ ചികിത്സക്ക് ആവശ്യമായ പണം നൽകിയിരുന്നു. ഗോപിക ഇപ്പോൾ സുഖം പ്രാപിച്ചുവരുകയാണ്. തെൻറ അമ്മയുടെ ചികിത്സക്ക് ഇനിയും പണം ആവശ്യമുണ്ട്. ഈ അവസരത്തിലാണ് ലഭിച്ച പണം അവർ പറയുന്നവർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടരുടെ കടന്നുവരവെന്നും വർഷ വ്യക്തമാക്കി.
തുടർന്ന് കൊച്ചി സിറ്റി ഡി.സി.പി ജി. പൂങ്കുഴലി അന്വേഷണത്തിന് നിർദേശിച്ചു. അസി. കമീഷണർ മേൽനോട്ടം വഹിക്കുന്ന കേസിൽ എസ്.ഐ ലിജോ ജോസഫ് എത്തി വർഷയുടെ മൊഴി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.