Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദാസ്യപ്പണി:...

ദാസ്യപ്പണി: വിവാദത്തിൽനിന്ന് തലയൂരാൻ പൊലീസ് നീക്കം

text_fields
bookmark_border
SFI -police clash
cancel

കോട്ടയം: സേനക്ക് നാണക്കേടുണ്ടാക്കിയ ദാസ്യപ്പണി വിവാദത്തിൽനിന്ന് തലയൂരാൻ പൊലീസ് ഉന്നതതലത്തിൽ നീക്കം. ക്യാമ്പ് ഫോളോവേഴ്സിെൻറ എണ്ണം വെട്ടിക്കുറച്ചും അദർ ഡ്യൂട്ടിക്കാരെ ഭാഗികമായി തിരിച്ചുവിളിച്ചും മാധ്യമങ്ങളെ പഴിചാരിയും വിവാദത്തിൽനിന്ന് രക്ഷപ്പെടാനാണ് ശ്രമം.

ദാസ്യപ്പണിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വ്യാജ വാർത്തകൾ പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നതിനാൽ മാധ്യമങ്ങൾ ഇതിൽനിന്ന് പിന്മാറണമെന്നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ അഭ്യർഥന. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ   മുഖ്യമന്ത്രിയെ കണ്ടശേഷമായിരുന്നു ഡി.ജി.പിയുടെ നീക്കം. സമീപകാലത്ത് ഉയർന്ന ഗുരുതര ആരോപണങ്ങൾ പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കിയതിനു പുറെമ, മുഖ്യമന്ത്രിയടക്കം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതും സേനക്ക് തിരിച്ചടിയായിരുന്നു. ആഭ്യന്തര വകുപ്പ് തുടർച്ചയായി പ്രതിക്കൂട്ടിലാവുന്നത് സർക്കാറിനെയും അസ്വസ്ഥമാക്കി. ഇതേ തുടർന്നായിരുന്നു മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടാനുള്ള തന്ത്രം.

അതിനിടെ അദർ ഡ്യൂട്ടിയിലുള്ളവരെ തിരിച്ചയക്കണമെന്ന ഡി.ജി.പിയുടെ നിർദേശം ഉന്നത ഉദ്യോഗസ്ഥർ വ്യാഴാഴ്ചയും തള്ളി. ഇവരെ വിവിധ വുകപ്പുകളിലേക്ക് മാറ്റി പുതിയ വർക്കിങ് അറേഞ്ച്മെൻറും സേനയിൽ നടക്കുന്നു. തങ്ങളുടെ സുരക്ഷ ഉദ്യോഗസ്ഥരെ തിരിച്ചയക്കാൻ ഒരു രാഷ്ട്രീയ നേതാവും തയാറായിട്ടില്ല. ഇവരെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് പലരും ഡി.ജി.പിക്ക് അപേക്ഷ നൽകുകയും ചെയ്തു. ഒരു കാരണവശാലും സുരക്ഷ ഉദ്യോഗസ്ഥരെ മടക്കില്ലെന്ന ഉറച്ച നിലപാടിലാണ് െഎ.പി.എസ്-െഎ.എ.എസ് ഉദ്യോഗസ്ഥർ. ഇക്കാര്യം ഡി.ജി.പിയെ അവർ അറിയിച്ചും കഴിഞ്ഞു. ഡി.ജി.പിയുടെ ചുവടുമാറ്റവും ഇതിന് ശേഷമാണ്. െഎ.എ.എസുകാരുടെ സുരക്ഷ ഉദ്യോഗസ്ഥരെയും തിരികെ അയക്കാൻ നിർദേശം വന്നതോടെ െഎ.എ.എസ്-െഎ.പി.എസ് ഉദ്യോഗസഥർ ഒന്നിച്ചാണ് ബദൽ തന്ത്രങ്ങൾ മെനയുന്നത്. സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നതും ഇൗ നീക്കങ്ങളാണ്.

സുരക്ഷ വിഷയങ്ങളുമായി ബന്ധെപ്പട്ട മുഴുവൻ വിവാദങ്ങളും ചർച്ചചെയ്യാൻ തിങ്കളാഴ്ച ചേരുന്ന യോഗത്തിെൻറ അജണ്ടയിൽ ഇക്കാര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, അദർ ഡ്യൂട്ടിയുടെ മറവിൽ പണിയൊന്നും എടുക്കാതെ കഴിയുന്ന മുഴുവൻ പൊലീസുകാരെയും തിരികെ വിളിക്കണമെന്ന നിലാപടിലാണ് എ.ഡി.ജി.പി ടോമിൻ തച്ചങ്കരി. ഇതുസംബന്ധിച്ച തെൻറ റിപ്പോർട്ട് പരിശാധിക്കണമെന്നും അദ്ദേഹം ഉന്നത ഉദ്യോഗസഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻറലിജൻസ് മേധാവിയായിരുന്ന മുഹമ്മദ് യാസീെൻറ റിപ്പോർട്ടും െപാലീസ് ആസ്ഥാനത്തുണ്ട്.

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKerala Police. Police Slavery
News Summary - Police Slavery Analysis-Kerala news
Next Story