പൊലീസ് ആസ്ഥാനത്ത് സ്വകാര്യ കൺട്രോൾ റൂം; സിംസ് പദ്ധതിയിലും കള്ളക്കളി
text_fieldsതിരുവനന്തപുരം: സ്വകാര്യ കൺട്രോൾ റൂം വഴി സംസ്ഥാനത്തെ സ്ഥാപനങ്ങൾക്കും വീടുകൾക്ക ും മുഴുവൻസമയ നിരീക്ഷണം ഏർപ്പെടുത്താനുള്ള സിംസ് പദ്ധതിയിലും ക്രമക്കേട്. പൊലീസിന് ബാധ്യതയില്ലാതെ നടപ്പാക്കണമെന്ന ആഭ്യന്തരസെക്രട്ടറിയുടെ നിർദേശത്തിന് വിരുദ്ധ മായാണ് പദ്ധതി മുന്നോട്ടുപോകുന്നത്. പദ്ധതി പൊലീസിന് ബാധ്യതയുണ്ടാക്കില്ലെന്ന് മ ുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
നിരീക്ഷണ ചുമതലയുണ്ടായിരുന്ന കെ ൽട്രോൺ അത് സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകിയതും പദ്ധതിയിലേക്ക് സ്ഥാപനങ്ങളെ സഹകരിപ്പിക്കാൻ പൊലീസ് തന്നെ രംഗത്തിറങ്ങിയതുമായ വിവരങ്ങളാണ് വെളിപ്പെടുന്നത്. പൊലീസ് ആസ്ഥാനത്ത് കെൽട്രോണിന് പ്രത്യേക സ്ഥലം അനുവദിച്ച് സ്വകാര്യ കൺട്രോൾ റൂം തുറക്കാനും 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്താനുമായിരുന്നു പദ്ധതി. നിരീക്ഷണത്തിന് ബാങ്കുകളും സ്ഥാപനങ്ങളും നിശ്ചിത തുക കെൽട്രോണിന് നൽകും. ഇതിെൻറ വിഹിതം പൊലീസിനും ലഭിക്കും.
കെൽട്രോൺതന്നെ ഈ ബാങ്കുകളിലും വീടുകളിലും കാമറ സ്ഥാപിക്കണമെന്നായിരുന്നു തീരുമാനം. എന്നാൽ, ഗ്ലാക്സോൺ എന്ന സ്വകാര്യസ്ഥാപനത്തെ പദ്ധതി നടത്തിപ്പ് ചുമതല ഏൽപിച്ച കെൽട്രോൺ നിരീക്ഷണവും സ്വന്തം ജീവനക്കാർക്കുപകരം സ്വകാര്യ കമ്പനി പ്രതിനിധിക്ക് കൈമാറി. പൊലീസുകാർതന്നെ നിരീക്ഷണചുമതല ഏറ്റെടുക്കേണ്ട അവസ്ഥയുമുണ്ടായി.
ബാങ്കുകളും സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കാൻ തയാറാകാതിരുന്ന സാഹചര്യത്തിൽ ജില്ല പൊലീസ് മേധാവികൾ സ്ഥാപനങ്ങളുടെ യോഗം വിളിച്ച് സഹകരണം ഉറപ്പാക്കി. പൊലീസിെൻറ പേരിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും സാമ്പത്തികനേട്ടം കൊയ്യുന്നത് സ്വകാര്യ കമ്പനിയാണ്. പൊലീസ് ആസ്ഥാനത്തിനുള്ളില്‍ കെട്ടിടം നിര്‍മിച്ച് ഇഷ്ടം പോലെ അവിടെ കടന്നുചെല്ലാനുള്ള അധികാരവും കമ്പനിക്ക് അനുവദിച്ചുനല്‍കി.
പദ്ധതിയില്‍ അംഗമാകുന്ന സ്ഥാപനങ്ങളില്‍ സെര്‍വര്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് ഈ കമ്പനിയാണ്. അതിെൻറ പണവും മാസംതോറും നിശ്ചിത ഫീസും അവര്‍ വാങ്ങും. ചെറിയ പങ്ക് പൊലീസിന് നല്‍കുമെന്നുമാത്രം. പദ്ധതിയുടെ കണ്ട്രോള് റൂം പൊലീസ് ആസ്ഥാനത്താണ്. കമ്പനിയുടെ രണ്ട് ജീവനക്കാര്‍ക്ക് ഇതിനുള്ളില്‍ പ്രവര്‍ത്തിക്കാനും കണ്ട്രോള് റൂമിലെ പൊലീസുകാരെ നിയന്ത്രിക്കാനും അനുമതിയുണ്ട്. സുരക്ഷാമേഖലയായി പ്രഖ്യാപിച്ച സ്ഥലത്താണ് സ്വകാര്യകമ്പനിക്ക് സര്‍വ അധികാരവും നൽകിയത്.
മോഷണശ്രമം തത്സമയം കണ്ടെത്തി തടയാന്‍ രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയ പദ്ധതിയാണ് സിംസ് എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞത്. ഇക്കാര്യത്തിൽ അഴിമതി ആരോപിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഉന്നത ഉദ്യോഗസ്ഥർ തുടക്കത്തിലേ പദ്ധതിയെ എതിർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.