Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസുകാരുടെ പോസ്റ്റൽ...

പൊലീസുകാരുടെ പോസ്റ്റൽ വോട്ടിലും തിരിമറി; ശബ്ദരേഖ പുറത്ത്

text_fields
bookmark_border
പൊലീസുകാരുടെ പോസ്റ്റൽ വോട്ടിലും തിരിമറി; ശബ്ദരേഖ പുറത്ത്
cancel

തിരുവനന്തപുരം: കള്ളവോട്ട് വിവാദത്തിൽ കുടുങ്ങിയ സി.പി.എമ്മിനെ വീണ്ടും പ്രതിക്കൂട ്ടിലാക്കി പൊലീസുകാരുടെ പോസ്റ്റൽ വോട്ടുകളെക്കുറിച്ച് ആരോപണം. സി.പി.എം അനുഭാവി കൾ നേതൃത്വം നൽകുന്ന പൊലീസ് അസോസിയേഷെൻറ നേതൃത്വത്തിൽ പോസ്റ്റൽ വോട്ട് ശേഖര ിച്ച് ക്രമക്കേട് നടത്താനൊരുങ്ങുെന്നന്ന തെളിവുകളാണ് പുറത്തുവരുന്നത്. സംഭവം  ഇൻറലിജൻസ് മേധാവി അന്വേഷിക്കും.

ഒന്നിലേറെ ബാലറ്റ് കൈപ്പറ്റിയെന്ന് പൊലീസു കാരൻ
തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകള്‍ ഇടത ് അനുകൂലികൾ നേതൃത്വം നൽകുന്ന അസോസിയേഷൻ കൂട്ടത്തോടെ വാങ്ങി കള്ളവോട്ട് ചെയ്യുെന്ന ന്നാണ് പരാതി. അസോസിയേഷൻ നിർദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റൽ ബാലറ്റുകൾ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ പൊലീസുകാരൻ മാധ്യമങ്ങളോട് സമ്മതിക്കുകയും ചെയ്തതോടെ അസോസിയേഷനും വെട്ടിലായി. ഇൗ സാഹചര്യത്തിലാണ് ഡി.ജി.പി അന്വേഷണത്തിന് നിർദേശം നൽകിയത്. പോസ്റ്റൽ വോട്ട് ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്നും ക്രമക്കേട് ഇൻറലിജന്‍സ് മേധാവി അന്വേഷിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ക്രമക്കേട് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാലറ്റ് അസോസിയേഷൻ നിർേദശിക്കുന്ന വിലാസത്തിലേക്ക്

പത്മനാഭസ്വാമിക്ഷേത്രത്തിൽ ഡ്യൂട്ടിയുള്ള പൊലീസ് കമാൻഡോകൾക്ക് കിട്ടിയ ഒരു സഹപ്രവർത്തകെൻറ ശബ്ദസന്ദേശമാണ് ക്രമക്കേട് വെളിച്ചത്ത് കൊണ്ടുവന്നത്. പോസ്റ്റൽ വോട്ട് ചെയ്യുന്ന പൊലീസുകാർക്ക് ഇഷ്ടമുള്ള വിലാസത്തിൽ ബാലറ്റ് പേപ്പർ വരുത്താം. ഇതു മുതലെടുത്താണ് പൊലീസ് അസോസിയേഷൻ നിയന്ത്രിക്കുന്ന ഇടത് അനുകൂലികളുടെ ഇടപെടലുണ്ടായത്. തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരെ സമ്മർദം ചെലുത്തി അസോസിയേഷൻ നിർദേശിക്കുന്ന വിലാസത്തിലേക്ക് ബാലറ്റ് അയക്കാൻ ആവശ്യപ്പെടും. സംശയം വരാതിരിക്കാൻ എല്ലാ പോസ്റ്റൽ ബാലറ്റും ഒരു വിലാസത്തിലേക്കയക്കാതെ പല വിലാസങ്ങളിലേക്കാണ് അയപ്പിക്കുന്നത്. അത്തരത്തിലുള്ള ബാലറ്റുകൾ തിരുവനന്തപുരം വട്ടപ്പാറ ഉൾപ്പെടെ പോസ്റ്റ് ഒാഫിസുകളിൽ എത്തിയതായും തെളിഞ്ഞു. ഇതുപോലെ പല ഇടത് അനുകൂല പൊലീസ് അസോസിയേഷൻ അംഗങ്ങളുടെ വീടുകളിലേക്കും നിരവധി പോസ്റ്റൽ ബാലറ്റുകൾ എത്തുെന്നന്ന് ആരോപണമുണ്ട്.

വോട്ട് ചെയ്യുംമുമ്പ് ബാലറ്റുകള്‍ വാങ്ങിയാല്‍ കള്ളവോട്ടിനും ചെയ്ത ശേഷമാെണങ്കില്‍ തുറന്നുനോക്കി എതിര്‍പാര്‍ട്ടിക്കുള്ള വോട്ട് അസാധുവാക്കാനും കഴിയും. വോട്ടെ‌ണ്ണല്‍ ദിനം രാവിലെ വരെ പോസ്റ്റൽ വോട്ടിന് സമയമുള്ളതിനാല്‍ നിയമലംഘനം തുടരുകയാണ്. സി.പി.എം ഭരിക്കുന്ന അസോസിയേഷെൻറ ഇൗ നീക്കത്തിനെതിരെ കോണ്‍ഗ്രസ് പരാതിപ്പെട്ടിരുന്നെങ്കിലും അടിസ്ഥാനരഹിതമെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കമീഷൻ അന്വേഷിച്ചില്ല.

ഡി.ജി.പിയുടെ അസാധാരണ ഉത്തരവ്
പോസ്റ്റൽ േവാട്ട് ചെയ്യുന്നവരുടെ വിവരം ശേഖരിക്കാൻ ഡി.ജി.പി ദിവസങ്ങൾക്കു മുമ്പ് അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. കൃത്രിമം കാണിക്കാനാണിതെന്ന് സേനാംഗങ്ങൾതന്നെ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് ക്രമക്കേട് പുറത്തുവരുന്നത്. അസോസിയേഷൻ ഇടപെടൽ സ്ഥിരീകരിക്കുന്ന പൊലീസുകാരുടെ പ്രതികരണങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ആരോപണം സി.പി.എം വൃത്തങ്ങളും പൊലീസ് അസോസിയേഷൻ ഭാരവാഹികളും നിഷേധിക്കുകയാണ്.

ഇടപെട്ടിട്ടില്ലെന്ന് പൊലീസ് അസോസിയേഷൻ

ഒരു പൊലീസുകാരെൻറ പോസ്റ്റൽ ബാലറ്റിലും സംഘടന നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്ന് കേരള പൊലീസ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. എല്ലാവരും വോട്ട് ചെയ്യണമെന്ന് പറഞ്ഞതിലപ്പുറം ആരുടെയും ബാലറ്റിൽ ഇടപെട്ടിട്ടില്ലെന്ന് ജനറൽ സെക്രട്ടറി അനിൽ പറഞ്ഞു. പോസ്റ്റൽ ബാലറ്റ് ശേഖരിക്കാൻ ഒരു പൊലീസുകാരനെയും ഏൽപിച്ചിട്ടില്ല. ഏതെങ്കിലും പൊലീസുകാരൻ വ്യക്തിപരമായ താൽപര്യത്തി‍െൻറ പുറത്ത് ബാലറ്റുകൾ ശേഖരിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും സംഭവം അന്വേഷിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newsPostal votePolice Postal Vote
News Summary - Police Postal Vote Issues: Audio Out Postal Vote -Kerala News
Next Story