മോഷണം നടന്നാൽ ദൃശ്യം മൂന്ന് സെക്കൻറിനുള്ളിൽ പൊലീസിന്
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, എ.ടി.എം, ട്രഷറി, സഹകരണ ബാങ്കുകള്‍, മറ്റ് ബിസിനസ് സ്ഥാപനങ് ങള്‍, താമസസ്ഥലങ്ങള്‍ എന്നിവക്ക് 24 മണിക്കൂറും സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംവിധാനമൊരുക്കി പൊലീസ്.
സെ ന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം എന്ന സംവിധാനത്തിനാണ് പൊലീസ് രൂപം നല്‍കിയിരിക്കുന്നത്. കെല്‍ട്രോണിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലോകോത്തര സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഇതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം സ്ഥാപിച്ചു. ഇവിടെ നിന്ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും കണ്‍ട്രോള്‍ റൂമുകളുമായും പൊലീസ് സ്റ്റേഷനുകളുമായും ബന്ധപ്പെടാന്‍ സൗകര്യമുണ്ടാകും. ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ മോഷണശ്രമം പോലുള്ള സംഭവങ്ങളുണ്ടായാല്‍ മൂന്ന് സെക്കന്‍റിനുളളില്‍ അതിന്‍റെ വീഡിയോദൃശ്യം തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും.
സ്ഥാപനത്തിന്‍റെ ലോക്കേഷന്‍ വിവരങ്ങളും ഇതോടൊപ്പം ലഭിക്കും. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമിലെ പരിശോധനക്ക് ശേഷം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കും രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പറിലേക്കും വിവരം അറിയിക്കും. അതനുസരിച്ച് പൊലീസ് സംഭവസ്ഥലത്ത് എത്തുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.