പൊലീസിൽ രാഷ്ട്രീയ അതിപ്രസരമെന്ന് ഇൻറലിജൻസ് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: പൊലീസിൽ രാഷ്ട്രീയ അതിപ്രസരമെന്ന് ഇൻറലിജൻസ് റിപ്പോർട്ട്. പൊലീസിെൻറ പോക്ക് ശരിയല്ലെന്നും അടിയന്തര ശ്രദ്ധവേണമെന്നും ആവശ്യപ്പെട്ട് ഇൻറലിജൻസ് എ.ഡി.ജി.പി ടി.കെ. വിനോദ്കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് മുന്നറിയിപ്പ്. പല ജില്ലയില്‍നിന്നുള്ള വിവരം ക്രോഡീകരിച്ച റിപ്പോര്‍ട്ടാണ് പൊലീസ് മേധാവിക്ക് കൈമാറിയത്. കേരള പൊലീസ് അസോസിയേഷനിലും ഓഫിസേഴ്സ് അസോസിയേഷനിലുമുള്ള രാഷ്ട്രീയ അതിപ്രസരം അക്കമിട്ടുനിരത്തുന്നതാണ് റിപ്പോർട്ട്.
പൊലീസ് അസോസിയേഷൻ ലോഗോയില്‍ നീലക്കുപകരം ചുവപ്പ് നിറം ഉപയോഗിച്ചെന്നും നിയമാവലിയിൽ മാറ്റം വരുത്തിവേണമായിരുന്നു ലോഗോ മാറ്റാനെന്നും റിപ്പോർട്ടിൽ പറയുന്നു. അസോസിയേഷൻ സമ്മേളനങ്ങളിലെ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളിയും ചട്ടവിരുദ്ധമാണ്. ജീവന്‍ ബലിയര്‍പ്പിക്കുന്ന പൊലീസുകാരെ അനുസ്മരിക്കാൻ പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക സംവിധാനമുള്ളപ്പോൾ രാഷ്ട്രീയപാര്‍ട്ടികളെപ്പോലെ ചടങ്ങ് സംഘടിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് റിപ്പോർട്ട് പറയുന്നു. രാഷ്ട്രീയേതര സംഘടനയായി പ്രവര്‍ത്തിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ല. മുൻ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അസോസിയേഷൻ നേതാക്കൾ അധിക്ഷേപിച്ച് പ്രസംഗിക്കുന്നത് ശരിയല്ല. സേനയുടെ അന്തസ്സിന് കളങ്കം വരുത്തുന്നരീതിയില്‍ പ്രവര്‍ത്തിക്കുന്നത് തടയണമെന്നും ഇൻറലിജൻസ് ആവശ്യപ്പെടുന്നു.
കേരള പൊലീസ് അസോസിയേഷെൻറ എറണാകുളം റൂറല്‍, കോഴിക്കോട്, പത്തനംതിട്ട ജില്ല സമ്മേളനങ്ങളില്‍ ചുവന്ന സ്തൂപം നിർമിച്ച് രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചതും കേരള ഓഫിസേഴ്സ് അസോസിയേഷെൻറ കോട്ടയം സമ്മേളനത്തില്‍ കണ്ണൂരില്‍നിന്നെത്തിയ പ്രതിനിധികള്‍ ചുവന്ന വസ്ത്രമണിഞ്ഞെത്തിയതും വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇൻറലിജൻസ് റിപ്പോർട്ട് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും ഡി.ജി.പി ലോക്നാഥ് െബഹ്റ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
