‘കടം തരുമോ സാർ’, പണമില്ലാത്ത വീട്ടമ്മക്ക് പൊലീസ് തുണ
text_fieldsപാലോട്: രണ്ട് പെൺമക്കളുമായി പാലോട് ജനമൈത്രി സ്റ്റേഷനിലെത്തിയ വീട്ടമ്മ പൊലീസിന് ഒരു കടലാസ് കൈമാറി, പരാതിയാകുമെന്ന് കരുതിയ സബ് ഇൻസ്പെക്ടർക്ക് അതിൽനിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞത് നിസ്സഹായതയുടെ ആഴങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ ഒരു അഭ്യർഥനയും.
‘സർ, ഞാൻ പെരിങ്ങമ്മലയിൽ വാടകക്ക് താമസിക്കുകയാണ്. മൂത്ത മകൾ പ്ലസ് ടു കഴിഞ്ഞു. ഇളയ മകൾ നാലാം ക്ലാസിൽ. മകളുടെ ടി.സി വാങ്ങാൻ പോകാൻപോലും കൈയിൽ പണമില്ല. അതിനാൽ രണ്ടായിരം രൂപ കടമായി തന്ന് സഹായിക്കണം. ജോലിക്ക് പോയതിന് ശേഷം തിരികെത്തരാം’. ഇത്രയുമായിരുന്നു വെള്ളക്കടലാസിൽ കണ്ണീരിലെഴുതിയ ആ അഭ്യർഥന.
വായിച്ച് കഴിഞ്ഞയുടൻ നാടിെൻറ കാവൽക്കാർ കുടുംബത്തിന് കരുതലായി. പണം നൽകിയ എസ്.െഎ സതീഷ്കുമാർ കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോഴാണ് ഭർത്താവ് ഉപേക്ഷിച്ചതാണെന്നും മക്കൾ രാവിലെ ഒന്നും കഴിച്ചിട്ടില്ലെന്നുമറിഞ്ഞത്. ഇതോടെ കടം ചോദിച്ചെത്തിയ കുടുംബെത്ത ൈകയയച്ച് സഹായിക്കാൻ പൊലീസ് തീരുമാനിച്ചു.
തുടർന്ന് ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളും കുട്ടികൾക്ക് വേണ്ട പഠന സാമഗ്രികളും വാങ്ങിനൽകിയാണ് വീട്ടമ്മയെയും മക്കളെയും പൊലീസ് യാത്രയാക്കിയത്. അടുത്തിടെ സ്റ്റേഷനിൽ അത്യാവശ്യ സഹായങ്ങൾ ചെയ്തിരുന്ന സുഭദ്രാമ്മയെന്ന വൃദ്ധക്ക് കച്ചവടത്തിനുള്ള ഉന്തുവണ്ടിയും സാധന സാമഗ്രികളും ഇവർ വാങ്ങിനൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.