Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ഥാനാർഥിക്ക്...

സ്ഥാനാർഥിക്ക് ബി.ജെ.പി കോഴ നൽകിയ േകസ്; സി.പി.എം സംസ്ഥാന കമ്മിറ്റി അംഗത്തിന്‍റെ മൊഴിയെടുത്തു

text_fields
bookmark_border
സ്ഥാനാർഥിക്ക് ബി.ജെ.പി കോഴ നൽകിയ േകസ്;   സി.പി.എം സംസ്ഥാന കമ്മിറ്റി അംഗത്തിന്‍റെ മൊഴിയെടുത്തു
cancel

കൽപറ്റ: ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയാകാൻ സി.കെ. ജാനുവിന് ബി.ജെ.പി നേതാക്കൾ കോഴ നൽകിയെന്ന കേസിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ കൽപറ്റ എം.എൽ.എയുമായ സി.കെ. ശശീന്ദ്രെൻറ മൊഴിയെടുത്തു. ശനിയാഴ്ച വീട്ടിലെത്തിയാണ് കേസ് അന്വേഷിക്കുന്ന വയനാട് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തത്. ഇദ്ദേഹത്തിെൻറ ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൽകിയ കോഴപ്പണം ജാനു ശശീന്ദ്രെൻറ ഭാര്യക്ക് കൈമാറിയതായി പരാതിക്കാരനായ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് ആരോപിച്ചിരുന്നു.

പണം തന്ന കാര്യം ശശീന്ദ്രൻ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൊഴിയെടുത്തത്. ജാനു തന്നത് കടം വാങ്ങിയ പണമാണെന്നാണ് ശശീന്ദ്ര‍‍െൻറ വിശദീകരണം. ജാനുവിന് വായ്പ നൽകിയ മൂന്നു ലക്ഷത്തിൽ ഒന്നര ലക്ഷം 2020 ജൂലൈ ആറിനും ബാക്കി ഒന്നര ലക്ഷം കഴിഞ്ഞ മാർച്ച് ഒമ്പതിനും തിരിച്ചു തന്നതായാണ് അദ്ദേഹം പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് മാർച്ച് ഏഴിന് 10 ലക്ഷം രൂപ കോഴ നൽകിയെന്നാണ് പരാതിക്കാര‍‍‍െൻറ ആരോപണം. ഒമ്പതിനാണ് ജാനു ശശീന്ദ്രെൻറ ഭാര്യക്ക് നേരിട്ടെത്തി പണം കൈമാറുന്നത്. ജാനുവിന് വായ്പ നൽകാനുണ്ടാ‍യ സാഹചര്യവും തിരിച്ചുതന്നതുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിഞ്ഞത്.

ശശീന്ദ്രനും ജാനുവും തമ്മിലുള്ള പണമിടപാട് സി.പി.എമ്മും അന്വേഷിക്കുന്നുണ്ട്. ഇതിെൻറ ഭാഗമായി മുതിർന്ന നേതാക്കളായ എളമരം കരീമും പി.കെ. ശ്രീമതിയും കഴിഞ്ഞദിവസം ജില്ലയിലെത്തി തെളിവെടുപ്പ് നടത്തി. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ അന്വേഷണ സംഘം ഇതിനകം ശേഖരിച്ചിട്ടുണ്ട്. പണമിടപാടിെൻറ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് സംഘം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLABJPCPM
News Summary - Police have recorded the statement of a former CPM MLA
Next Story