Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴയിൽനിന്ന്...

ആലപ്പുഴയിൽനിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട്ട് കണ്ടെത്തി

text_fields
bookmark_border
Bindhu
cancel

ചെങ്ങന്നൂർ: മാന്നാറിൽനിന്ന് സായുധസംഘം വീടുവളഞ്ഞ് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിച്ചു. മാന്നാർ കുരട്ടിക്കാട് ഏഴാം വാർഡിൽ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം വിസ്മയ വിലാസത്തിൽ (കോട്ടുവിളയിൽ) ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് (39) വടക്കഞ്ചേരി മുടപ്പല്ലൂരിൽ ഞായറാഴ്ച രാത്രി 11.30ഓടെ വാഹനത്തിൽനിന്ന് ഇറക്കിവിട്ടത്. ഇവർ ഓട്ടോ വിളിച്ച് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടിലുണ്ടായിരുന്ന മാതാവിനെയും സഹോദരനെയും ബന്ദിയാക്കി യുവതിയെ തട്ടിക്കൊണ്ടുപോയത്. ദുബൈയിൽ സൂപ്പർമാർക്കറ്റിൽ കാഷ്യറായിരുന്ന ബിന്ദു ലോക്ഡൗണിനുമുമ്പ് നാട്ടിലെത്തിയതാണ്. തിരികെ പോകാൻ കഴിയാതിരുന്നതിനാൽ ജോലി നഷ്ടപ്പെട്ടു. പുതിയ ജോലി അന്വേഷിച്ച് സന്ദർശകവിസയിൽ പോയി 39ാം ദിവസമായ വെള്ളിയാഴ്ച തിരികെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി.

അന്ന് രാത്രി 9.30ന് വീട്ടിലെത്തിയ ഏഴംഗസംഘം കൈയിലുള്ള സാധനം തരാൻ ആവശ്യപ്പെട്ടു. ഒന്നും അറിയില്ലെന്ന് പറഞ്ഞപ്പോൾ ആളുമാറിപ്പോയതാണെന്നു പറഞ്ഞ് തിരികെപ്പോയി. തുടർന്ന് തിങ്കളാഴ്ച പുലർച്ച 1.30ഒാടെ 20 ഓളം പേരടങ്ങുന്ന സംഘം വീടുവളഞ്ഞ് ബിന്ദുവിനെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. കണ്ണും വായും മൂടിക്കെട്ടി കൈകാലുകൾ ബന്ധിച്ചാണ് തട്ടിക്കൊണ്ടുപോയത്.

വടക്കഞ്ചേരി പൊലീസ് കൈമാറിയ ബിന്ദുവിൽനിന്ന് മാന്നാർ പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച രാത്രി ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ. ജോസിെൻറ നേതൃത്വത്തിൽ മൊഴിയെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AbductedAlapuzhaMannar
News Summary - Police finds abducted woman from Alappuzha
Next Story