കരമനയിലെ ഏഴുപേരുടെ മരണത്തിൽ അന്വേഷണം തുടങ്ങി
text_fieldsതിരുവനന്തപുരം: കൂടത്തായിമാതൃകയിൽ തലസ്ഥാനനഗരിയിലും കൊല പാതകപരമ്പരയെന്ന് സംശയം. കരമനയിലെ ഒരു കുടുംബത്തിലെ ഏഴ് പേര ുടെ മരണത്തിൽ ദുരൂഹത ആരോപിച്ചുള്ള പരാതിയിൽ പൊലീസ് അന്വേഷണം ആ രംഭിച്ചു. അടുത്ത ബന്ധുക്കളായ ജയപ്രകാശ്, ജയമാധവൻ ഉൾപ്പെടെയു ള്ളവരുടെ മരണങ്ങളിലാണ് പരാതി ഉയർന്നത്. കുടുംബത്തിലെ അവസാന അവകാശിയായിരുന്ന ജയമാധവെൻറ മരണശേഷം കാര്യസ്ഥനും മറ്റ് ചിലരും ചേർന്ന് വ്യാജരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്തെന്നാണ് ബന്ധുവും നാട്ടുകാരും ആരോപിക്കുന്നത്.
കേസെടുത്ത് അന്വേഷണം നടത്താൻ തിരുവനന്തപുരം സിറ്റി ക്രൈം ഡി.സി.പി മുഹമ്മദ് ആരിഫിനെ ചുമതലപ്പെടുത്തിയതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. എന്നാൽ, ഇതിനെ കൂടത്തായി കൂട്ടക്കൊലയുമായി താരതമ്യം ചെേയ്യണ്ടതില്ലെന്നും ഡി.ജി.പി കൂട്ടിച്ചേർത്തു.
കഴിഞ്ഞ 20 വർഷത്തിനുള്ളിൽ നടന്ന ഏഴ് മരണങ്ങളാണ് സംശയനിഴലിൽ ഉള്ളതെങ്കിലും ഒടുവിലത്തെ രണ്ട് മരണങ്ങളിലെ ദുരൂഹത നീക്കണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. രണ്ടുപതിറ്റാണ്ടിനിടയിലാണ് കരമനക്ക് സമീപം കാലടിയിലെ കൂടം എന്നറിയപ്പെടുന്ന ഉമാനഗരം തറവാട്ടിലെ കാരണവരായ ഗോപിനാഥൻ നായരും കുടുംബാംഗങ്ങളായ ആറുപേരും മരിച്ചത്.
ഗോപിനാഥൻനായരുടെ മകൻ ജയപ്രകാശ്, ജ്യേഷ്ഠെൻറ മകൻ ജയമാധവൻ എന്നിവരുടെ മരണങ്ങളാണ് ഒടുവിലുണ്ടായത്. തറവാട്ടിൽ താമസിച്ചിരുന്ന ഇരുവരും അവിവാഹിതരാണ്. 2013ൽ ജയപ്രകാശും 2017ൽ ജയമാധവനും മരിച്ചു.
കട്ടിലിൽനിന്ന് വീണോ കട്ടിലിൽ തലയിടിച്ചോ ഇവർ മരിച്ചെന്നാണ് ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചിരുന്നത്. ഇത് രണ്ടും കൊലപാതകമാണെന്നാണ് നാട്ടുകാർ പറയുന്നത്. സ്വത്ത് തട്ടിയെടുക്കാൻ കാര്യസ്ഥൻ ഉൾപ്പെടെ ചിലർ നടത്തിയ ശ്രമമാണെന്നും ആരോപിക്കപ്പെടുന്നു. പരാതി അടിസ്ഥാനരഹിതമെന്നാണ് കാര്യസ്ഥെൻറ വാദം. സ്വത്തുമായി ബന്ധപ്പെട്ട് ചിലർക്ക് തർക്കമുണ്ട്. അവർ ചേർന്നാണ് ആരോപണം ഉന്നയിക്കുന്നത്. ആരോപണവുമായി മുന്നോട്ട് പോകാനാണ് നീക്കമെങ്കിൽ നിയമനടപടി കൈക്കൊള്ളുമെന്നും കാര്യസ്ഥൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.