പൊലീസ് വിന്യാസം പൂർത്തിയായി; അതിർത്തികളിൽ കർശന പരിശോധന
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഉൾപ്രദേശങ്ങളിൽ ജനങ്ങൾ കൂട്ടംകൂടുന്നത് തടയുന്നതിനും മറ്റ് അക്രമസംഭവങ്ങൾ കണ്ടെത്തുന്നതിനും രാവിലെമുതൽതന്നെ േഡ്രാൺ നിരീക്ഷണം ഏർപ്പെടുത്തും. ഇതിെൻറ ദൃശ്യങ്ങൾ അപ്പപ്പോൾ പേട്രാളിങ് ടീമിനും പൊലീസ് ആസ്ഥാനത്തെ ഇലക്ഷൻ കൺേട്രാൾ റൂമിനും ലഭ്യമാക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മദ്യം, കള്ളക്കടത്ത് മുതലായവ തടയുന്നതിനും മറ്റുമായി 152 അതിർത്തികേന്ദ്രങ്ങളിൽ പ്രത്യേക പരിശോധനയും നിരീക്ഷണവും തുടങ്ങി.
ഏത് അടിയന്തര സാഹചര്യവും നേരിടാനായി 95 കമ്പനി പൊലീസ് സേന സംസ്ഥാനത്തിെൻറ വിവിധ കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ ആവശ്യമായ സ്ഥലങ്ങളിൽ കേന്ദ്ര സേനയുടെയും സേവനം വിനിയോഗിക്കും. പോളിങ് ബൂത്തുകൾ സ്ഥിതിചെയ്യുന്ന 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂപ് പേട്രാൾ ടീമുകൾ ഉണ്ടായിരിക്കും. എട്ടോ പത്തോ സ്ഥലങ്ങളിലുള്ള പോളിങ്ബൂത്തുകൾ പരമാവധി 15 മിനിറ്റിനുള്ളിൽ ഒരു ടീമിന് ചുറ്റിവരാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം. ഓരോ ടീമിലും ഒരു വിഡിയോഗ്രാഫറും ഉണ്ടായിരിക്കും.
കൂടാതെ ഓരോ പൊലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് കേന്ദ്രസേനാംഗങ്ങൾ ഉൾപ്പെട്ട ഒരു ലോ ആൻഡ് ഓർഡർ പേട്രാൾ ടീം, ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഓരോ ഇലക്ഷൻ സബ് ഡിവിഷനിലും പ്രത്യേക പട്രോൾടീം എന്നിവയും ക്രമസമാധാനപാലനത്തിന് നിയോഗിച്ചിട്ടുണ്ട്. നക്സൽബാധിതപ്രദേശങ്ങളിൽ സ്പെഷൽ ഓപറേഷൻ ഗ്രൂപ്പും തണ്ടർബോൾട്ടും 24 മണിക്കൂറും നിതാന്ത ജാഗ്രത പുലർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.