പൊലീസിന് ‘വിലങ്ങിടാൻ’ വഴിയൊരുങ്ങി
text_fieldsകോട്ടയം: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതികളിൽ വിശദാന്വേഷണത്തിന് സം സ്ഥാന പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റിക്ക് കീഴിൽ അേന്വഷണ ഉദ്യോഗസ്ഥൻ വരുന്ന ു. നിലവിൽ അതോറിറ്റിക്ക് അന്വേഷണത്തിന് സ്വന്തം സംവിധാനമില്ല. കേരള പൊലീസിൽ പ്രവർ ത്തിച്ചിട്ടില്ലാത്തതും സി.ബി.ഐ, എൻ.ഐ.എ തുടങ്ങിയ കേന്ദ്ര എജൻസികളിൽ എസ്.പി റാങ്കിൽ കു റയാതെ തസ്തികയിലുണ്ടായിരുന്നതുമായ ആളെ നിയമിക്കാനാണ് അഭ്യന്തര വകുപ്പ് തീരുമാനം. ഇതിനായി അപേക്ഷ ക്ഷണിച്ച വകുപ്പ്, തുടർനടപടികളിലാണ്. അതോറിറ്റിയുെട നിർദേശമനുസരിച്ച് പരാതികൾ അന്വേഷിച്ച് റിപ്പോർട്ട് നൽകുകയാണ് അന്വേഷണ ഉദ്യോഗസ്ഥെൻറ ചുമതല. പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റിക്ക് കീഴിൽ അന്വേഷണസംഘം വേണമെന്ന് നിയമത്തിൽ ഉണ്ടെങ്കിലും ഇതുവരെ സംവിധാനം ഒരുക്കിയിരുന്നില്ല. സിറ്റിങ്ങിൽ പരാതിക്കാരുടെയും സാക്ഷികളുടെയും ആരോപണവിധേയരുടെയും മൊഴികളിൽ നിന്നാണ് നിഗമനങ്ങളിൽ എത്തിയിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അതോറിറ്റി ചെയർമാൻ സർക്കാറിനെ സമീപിക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷനുകളിൽ നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടവയാകും പരാതികൾ എന്നതിനാൽ യഥാർഥ വിവരം ലഭിക്കാൻ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് അേന്വഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് അതോറിറ്റി അധ്യക്ഷൻ റിട്ട. ജസ്റ്റിസ് വി.കെ. മോഹനൻ പറഞ്ഞു. പൊലീസുകാർക്കെതിരെ അന്വേഷണം നടത്തേണ്ടതിനാലാണ് കേന്ദ്ര ഏജൻസിയിലുള്ളവരെ നിയമിക്കുന്നത്. ഈ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് തേടുകയാകും ചെയ്യുക. നിയമനത്തിൽ ആഭ്യന്തരവകുപ്പാകും തുടർനടപടികൾ സ്വീകരിക്കുക -അദ്ദേഹം പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനെ ക്ഷണിച്ച് ആഭ്യന്തര വകുപ്പ് പരസ്യം നൽകിയിരുന്നു. ഏപ്രിൽ 30 ആയിരുന്നു അപേക്ഷ നൽകാനുള്ള അവസാന തീയതി. അപേക്ഷകളിൽനിന്ന് ഷോട്ട്ലിസ്റ്റ് ചെയ്യുന്നവരെ ഇൻറവ്യൂ നടത്തിയാകും നിയമിക്കുക. സെലക്ഷൻ കമ്മിറ്റിക്കാവും ഇതിെൻറ ചുമതല. ഒരുവർഷത്തെ കരാർ നിയമനമാണെന്ന് പറയുന്ന വിജ്ഞാപനത്തിൽ 62 വയസ്സാണ് ഉയർന്ന പ്രായപരിധി. കമ്പ്യൂട്ടറിൽ ഉയർന്ന സാങ്കേതിക പരിജ്ഞാനം, മലയാളം നന്നായി സംസാരിക്കാൻ കഴിയണം എന്നിവയടക്കമുള്ള നിബന്ധനകളുമുണ്ട്. ക്രിമിനൽ നിയമനത്തിലെ അറിവ് മുൻഗണനയാണ്. അതേസമയം, പ്രായം അപേക്ഷകരുടെ എണ്ണത്തെ ബാധിക്കുമോയെന്ന ആശങ്കയും അതോറിറ്റിക്കുണ്ട്.
എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർ മുതൽ ഡി.ജി.പി വരെയുള്ളവർക്കെതിരെയുള്ള പരാതികളാണ് സംസ്ഥാന പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റി പരിഗണിക്കുന്നത്. ലോക്കപ്പ്് മരണം, പീഡനം തുടങ്ങിയ പരാതികളും സ്വീകരിക്കും. ഡിവൈ.എസ്.പി മുതൽ താഴേക്കുള്ള ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതികൾ ജില്ല പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റികളുടെ പരിധിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.