പൊലീസ് കമീഷണറേറ്റ്: കലക്ടർമാർക്കൊപ്പം കമീഷണർമാർക്കും മജിസ്റ്റീരിയൽ അധികാരം
text_fieldsതിരുവനന്തപുരം: കലക്ടർമാർക്കുള്ള മജിസ്റ്റീരിയൽ അധികാരം നിലനിർത്തിക്കൊണ് ട് തിരുവനന്തപുരത്തും കൊച്ചിയിലും മജിസ്റ്റീരിയൽ അധികാരങ്ങളോടെ പൊലീസ് കമീഷ ണറേറ്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നഗരപരിധിയിൽ കുറ്റ കൃത്യങ്ങൾ തടയുന്നതിനും ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പുതി യ അധികാരങ്ങൾ സിറ്റി പൊലീസിന് ശക്തിപകരുമെന്നും നിയമസഭയിൽ ധനാഭ്യർഥനക്കുള്ള ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് കമീഷണറേറ്റുകൾ സംബന്ധിച്ച് യു.ഡി.എഫ് സർക്കാറാണ് നയപരമായ തീരുമാനമെടുത്തത്. 2013 ജനുവരി 23ന് ചേർന്ന മന്ത്രിസഭ യോഗമാണ് െഎറ്റം നമ്പർ 2919 ആയി വിഷയം പരിഗണിച്ച് തീരുമാനമെടുത്തത്. നിലവിൽ രാജ്യത്തെ 50ഒാളം നഗരങ്ങളിൽ കമീഷണറേറ്റുകൾ വിജയകരമായി പ്രവർത്തിക്കുന്നു. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ പൊലീസ് പരിഷ്കരണ കമീഷൻ റിപ്പോർട്ടിലും ഇത് സംബന്ധിച്ച ശിപാർശയുണ്ട്. ആശങ്കകൾ അടിസ്ഥാനരഹിതമാണ്. പൊലീസിന് സ്വതന്ത്രമായും മികവോടെയും പ്രവർത്തിക്കാനുള്ള അവസരമാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീറിെൻറ മൊഴിയിൽ കേസെടുത്തിട്ടില്ലെന്ന വാദം ശരിയല്ല. മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തത്.
മൊഴി വായിച്ചുകേട്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പെരിയ ഇരട്ടക്കൊല അന്വേഷണത്തെക്കുറിച്ച് രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണുള്ളത്. ഇത്തരം പരാതികൾക്ക് വസ്തുതാപരമായ പിൻബലമില്ല. ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്കുള്ള നിയമപരമായ അവകാശമാണ് പരോൾ. നിയമപരമായ പരോൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ. പരോളിലിറങ്ങി കുറ്റംകൃത്യം ചെയ്താൽ കടുത്ത നടപടിയുണ്ടാകും. സ്വർണക്കടത്തുമായി ബന്ധപ്പെട്ടവരെ നിയമത്തിന് മുന്നിൽെകാണ്ടുവരും.
വയലിനിസ്റ്റ് ബാലഭാസ്കർ വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിെൻറ അന്വേഷണം ക്രൈംബ്രാഞ്ചിെൻറ നേതൃത്വത്തിൽ ശരിയായും കൃത്യമായ ദിശയിലുമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ പൊലീസുകാരുടെ തപാൽ ബാലറ്റിൽ കൈകടത്തൽ നടത്തിയതിന് സീനിയർ പൊലീസ് ഒാഫിസർ വൈശാഖിനെ അറസ്റ്റ് ചെയ്യുക മാത്രമല്ല, വകുപ്പുതല നടപടിയും സ്വീകരിച്ചിട്ടുണ്ട്. തീവ്രവാദ-വിധ്വംസക പ്രവർത്തനങ്ങൾ തടയുന്നതിന് കർശന നടപടികളാണ് െപാലീസ് സ്വീകരിച്ചിട്ടുള്ളത്. 2018ൽ ഗുണ്ടാ ആക്ട് പ്രകാരം 559 പേരെ കരുതൽ തടങ്കലിലാക്കി. 2019ൽ ഇതുവരെ 90 പേർക്കെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.